രാവണനെയും വര്‍ഗത്തേയും നാമാവശേഷമാക്കി സീതയെ സുരക്ഷിതയായി വീണ്ടെടുക്കുക. അതിനുള്ള ഒരുക്കങ്ങളിലായിരുന്നു രാമനും സംഘവും. ആസൂത്രണങ്ങളും അവയുടെ പ്രായോഗികവശങ്ങളും അവര്‍ വിശകലനം ചെയ്തു. ലക്ഷ്മണ,വിഭീഷണ,സുഗ്രീവന്മാര്ക്കും മറ്റു വാനരപ്രമുഖര്ക്കുമൊപ്പം രാമന് സുവേലാചലത്തില് കയറിനിന്ന് ലങ്കയൊന്നാകെ വീക്ഷിച്ചു.
വിഭീഷണന് വര്‍ണിച്ചതിലും മനോഹരിയാണ് ലങ്കയെന്ന് രാമന് തോന്നി. അക്കാര്യം വിഭീഷണനെ അറിയിക്കുകയും ചെയ്തു. ലോകത്ത് മറ്റൊരിടത്തും ഇതുപോലൊരു രാജ്യവും നഗരിയും കാണില്ലെന്ന് രാമന് ആവര്‍ത്തിച്ചത് ഒട്ടും അതിശയോക്തിയില്ലാതെയാണ്.
രാഷ്ട്രങ്ങളില്‍ ഭാരതവും നഗരങ്ങളില്‍ അവന്തിയും നഗരികളില്‍ കാഞ്ചിയും പട്ടണങ്ങളില്‍ മഥുരയും രാജധാനികളില്‍ അയോധ്യയും പ്രസിദ്ധങ്ങളാണ്. അവയെയെല്ലാം നിഷ്പ്രഭമാക്കുന്നു ലങ്ക. രാവണന്റെ പ്രഭുത്വത്തെയും മയന്റെ വൈഭവത്തേയും പുകഴ്ത്താതെ വയ്യെന്ന് രാമന് പറഞ്ഞത് സുഗ്രീവനും അംഗീകരിച്ചു.
‘സീതയെ ഓര്‍ത്ത് തപിക്കുന്ന തന്റെ മനസ്സില്‍ ലങ്കയെ വര്‍ണിക്കാനുള്ള കാവ്യഭംഗിവരുന്നില്ല. പക്ഷേ നിനക്കതിനാവും നീയതു ചെയ്യൂ’ എന്ന് രാമന്, ലക്ഷ്മണനോട് പറഞ്ഞു.
രാമന്റെ ആവശ്യങ്ങള്‍ അതേപടി നിറവേറ്റുന്ന ലക്ഷ്മണന് കാവ്യാത്മകമായിത്തന്നെ ലങ്കയെ വര്‍ണിച്ചു തുടങ്ങി. ‘ വിശ്്വകര്മാവ് നിര്‍മിച്ച സ്വര്ലോകത്തോട് മത്സരിച്ച് മയന് പണിതീര്‍ത്തതാണ് ഈ ലങ്കാനഗരി. ത്രികൂടാചലത്തിന്റെ നെറുകയില്‍ മഹാമേരുവിന്റെ മണിശൃംഗങ്ങളില് സര്‍വപ്രധാനമായ നവരത്നശൃംഗം സ്ഥിതിചെയ്യുന്നു. അതിന്റെ ഉപരിതലത്തിലാണ് ലങ്കാനഗരി. അതിന്റെ നടുക്ക് രാവണന്റെ പത്തുനിലമാളിക. അതിനു ചുറ്റിലും എട്ടു ദിക്കുകളിലായി മന്ത്രിമാരുടെ ഒന്‍പതു നിലമാളികകള്. നവഗ്രഹങ്ങള്‍ക്കു തുല്യമാണ് അവയുടെ സ്ഥാനം. ഓരോന്നും ഓരോ ഇനം രത്നങ്ങള്‍ കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്. രാവണന്റെ മണിമന്ദിരം നവരത്നങ്ങള്‍ ഇടകലര്‍ത്തിയാണ് നിര്‍മിച്ചിരിക്കുന്നത്. ഈ മന്ദിരങ്ങളുടെ പരിസരങ്ങളിലെത്തുമ്പോള് സൂര്യഭഗവാന് പോലും അതിനു കോട്ടം തട്ടാതിരിക്കാന്‍ വഴിമാറിപോകുന്നു. ഈ ഗതിമാറ്റം കൊണ്ടാണ് ദക്ഷിണായനങ്ങളും ഉത്തരായനങ്ങളും ഉണ്ടാകുന്നത്.’
( തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: