ഇടുക്കി: ശബരിമല പൂങ്കാവനത്തിന്റെ ഭാഗമായ ഇടുക്കി പാഞ്ചാലിമേട്ടിലെ കുരിശുകള്‍ നീക്കം ചെയ്യാനുള്ള നടപടി മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് തടഞ്ഞു. കിലോമീറ്ററുകള്‍ ദൂരം റവന്യൂ ഭൂമി കൈയ്യേറി ക്രൈസ്തവ സംഘടനകള്‍ നാട്ടിയ കുരിശുകള്‍ പൊളിച്ച് നീക്കാന്‍ പെരുവനന്താനം വില്ലേജ് ഓഫീസര്‍ നല്കിയ സമയപരിധി ഇന്ന് അവസാനിക്കെയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസ് നേരിട്ട് ഇടപ്പെട്ട് കുരിശുകള്‍ നീക്കുന്നത് തടഞ്ഞത് . കണയങ്കവയല്‍ കത്തോലിക്കാ പള്ളിക്കാണ് കുരിശുകള്‍ നീക്കാന്‍ വില്ലേജ് ഓഫീസര്‍ നിര്‍ദേശം നല്‍കിയിരുന്നത് . ജില്ലാ കലക്ടര്‍ ഇടപെട്ടാണ് കുരിശുകള്‍ നീക്കുന്ന നടപടി തടഞ്ഞത് .
പാഞ്ചാലിമേട്ടിലെ കുരിശുകള്‍ തിടുക്കപ്പെട്ട് പൊളിച്ച് നീക്കേണ്ടതില്ലെന്നാണ് ജില്ലാ കളക്ടര്‍ എച്ച്.ദിനേശ് നിര്‍ദേശം നല്‍കിയത് റവന്യൂഭൂമിയിലാണ് കുരിശുകള്‍ ഉള്ളതെങ്കിലും വിശ്വാസത്തിന്റെ വിഷയമായതിനാല്‍ കൂടിയാലോചനകള്‍ വേണമെന്നാണ് കലക്ടറുടെ അഭിപ്രായം .
നിലവിലെ സ്ഥിതി തുടരട്ടെയെന്നാണ് റവന്യൂ വകുപ്പിന്റെയും നിലപാട് . മത വിശ്വാസവുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ പെട്ടെന്നൊരു തീരുമാനത്തിലേക്ക് എത്താന്‍ കഴിയില്ലെന്നാണ് ജില്ലാ കലക്ടര്‍ എച്ച് ദിനേശന് അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: