തലശ്ശേരി: ബിജെപിയുടെ മണ്ഡലം പ്രസിഡണ്ട് എം.പി സുമേഷിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ആറ് സി.പി.എം പ്രവര്‍ത്തകര്‍ കുറ്റക്കാരെന്ന് തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി. സി.ഒ.ടി.നസീര്‍ വധശ്രമക്കേസിലെ മുഖ്യസൂത്രധാരനെന്ന് പോലീസ് കണ്ടെത്തിയ കൊട്ടിയം സന്തോഷാണ് കേസിലെ മുഖ്യപ്രതി. സി.പി.എം പ്രവര്‍ത്തകാരായ പൊട്ടിയന്‍ സന്തോഷ് എന്ന വി.പി.സന്തോഷ്, ബിരേഷ്, ബിജേഷ്, ഷിജിത്ത്, ജിനേഷ്, ഷംജീര്‍ എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്.
2008 മാര്‍ച്ച് അഞ്ചിനാണ് സുമേഷിനെ സി.പി.എം പ്രവര്‍ത്തകര്‍ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്. അന്നത്തെ അക്രമത്തില്‍ സുമേഷിന്റെ കൈപ്പത്തി അറ്റ് മാറ്റിയിരുന്നു. സി.ഒ.ടി.നസീര്‍ വധശ്രമക്കേസിന് പിന്നാലെ മുഖ്യപ്രതിയായ സന്തോഷ് ഒളിവില്‍ പോയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: