കൊല്‍ക്കത്ത: ലോകപ്രശസ്ത മജീഷ്യന്‍ ഹാരി ഹൗഡിനിയെ അനുകരിച്ച് അണ്ടര്‍ വാട്ടര്‍ എസ്കേപ്പ് അവതരിപ്പിച്ച മാന്ത്രികനെ ഹൂഗ്ളി നദിയില്‍ കാണാതായി. ആയിരങ്ങള്‍ നോക്കി നില്‍ക്കെയാണ് മാന്‍ഡ്രേക്ക് എന്നും അറിയപ്പെട്ടിരുന്ന ബംഗാള്‍ സ്വദേശി ചഞ്ചല്‍ ലാഹിരിയെ കാണാതായത്. ഞായറാഴ്ചയായിരുന്നു സംഭവം. 41 കാരന് ദാരുണാന്ത്യം സംഭവിച്ചെന്നാണ് ആശങ്ക.നൂറു വര്‍ഷം മുന്‍പ് ഹൗഡിനി അവതരിപ്പിച്ച അണ്ടര്‍ വാട്ടര്‍ എസ്കേപ്പ് ആറു വര്‍ഷം മുന്‍പ് ലാഹിരിയും ചെയ്ത് കാണിച്ചിരുന്നു.
ഹൗറ പാലത്തിന്റെ 28 ാം തൂണിനടുത്ത് വച്ച് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ഇത് പുനരവതരിപ്പിക്കുകയായിരുന്നു. പാലത്തിലും കരയിലും വള്ളങ്ങളിലുമായി ഇത് കാണാന്‍ ആയിരങ്ങളാണ് എത്തിയത്. അവര്‍ നോക്കി നില്‍ക്കെ ലാഹിരിയെ കൈകാലുകള്‍ ബന്ധിച്ച് വായ് മൂടി ക്രെയിനിന്റെ സഹായതോടെ വെള്ളത്തിലിറക്കണമെന്നായിരുന്നു നിര്‍ദ്ദേശം. കുറേക്കഴിഞ്ഞ് ലാഹിരി ബന്ധധനങ്ങളില് നിന്ന് മുക്തനായി നീന്തിയെത്തും. ഇങ്ങനെ ചെയ്തുവെന്ന് ചിലര്‍ പറയുന്നു. എന്നാല്‍ ലാഹിരി കൈകാലുകള്‍ ബന്ധിച്ച് വെള്ളത്തിലേക്ക് ചാടുകയായിരുന്നുവെന്ന് ചിലര്‍ പറയുന്നു.
എന്തായാലും മാന്ത്രികന് നീന്തി മടങ്ങിയെത്തുന്നതും കാത്ത് ജനങ്ങള്‍ കണ്ണിമയ്ക്കാതെ നോക്കി നിന്നു. പക്ഷെ അല്‍പ്പനേരം കഴിഞ്ഞിട്ടും മടങ്ങിയെത്താതായയോടെ അവര്‍ അശങ്കയിലായി. തുടര്‍ന്ന് പോലീസും നാട്ടുകാരും ചേര്‍ന്ന് മണിക്കൂറുകളോളം തെരച്ചില്‍ നടത്തിയിട്ടും മന്ത്രികനെ കണ്ടെത്താന്‍ ആയിട്ടില്ല. മൃതദേഹവും ലഭിച്ചിട്ടില്ല. ഹൂഗ്ളി തുറമുഖ പോലീസ് അറിയിച്ചു.കൊല്‍ക്കത്ത സ്വദേശിയാണ് ലാഹിരി. കൊല്‍ക്കത്ത പോലീസ്, കൊല്‍ക്കത്ത തുറമുഖ അധികൃതര്‍ എന്നിവരില്‍ നിന്ന് അനുമതി വാങ്ങിയശേഷമാണ് ലാഹിരി വാട്ടര്‍ എസ്കേപ്പിന് മുതിര്‍ന്നത്. എന്നാല്‍ പറഞ്ഞതില്‍ നിന്ന് വ്യത്യസ്ഥമായാണ് അയാള്‍ ഇത് ചെയ്തത്.
2013ല്‍, അടച്ചുപൂട്ടിയ ആറടി ഉയരമുള്ള കമ്പിവലകൊണ്ടുള്ള കൂട്ടിലായിരുന്നു ഇയാള്‍ വാട്ടര്‍ എസ്കേപ്പ് നടത്തിയത്. കൂട് ക്രെയിനില്‍ 30 അടി താഴ്ചയില്‍ വെള്ളത്തിലിറക്കി. ആറു സെക്കണ്ടുകള്‍ക്കുള്ളില്‍ ലാഹിരി കൂടിന്റെ പൂട്ട് തുറന്ന് നീന്തി പുറത്തുവന്നിരുന്നു. പക്ഷെ അന്ന് തങ്ങളെ പറ്റിക്കുകയായിരുന്നുവെന്നും പൂട്ടാത്ത ഒരു വാതില്‍ അതില്‍ ഉണ്ടായിരുന്നുവെന്നും ജനങ്ങള്‍ പറയുന്നു. ഏതായാലും ഇക്കുറി എന്തു സംഭവിച്ചുവെന്ന് ആര്‍ക്കും അറിയില്ല. ഇന്ദ്രജാലം കാട്ടി പാളിപ്പോയ നിരവധി സംഭവങ്ങള്‍ ഇയാളുടെ ജീവിതത്തിലുണ്ട്.
പോലീസും ജനങ്ങളും ഇയാളുടെ മൃതദേഹം കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ്. ബംഗാളാണ് ഇന്ത്യന്‍ മാജിക്കിന്റെ പ്രഭവ കേന്ദ്രം. പിസി സര്‍ക്കാര്‍ അടക്കം പല പ്രമുഖ മാന്ത്രികരും ബംഗാള്‍ സ്വദേശികളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: