കൊച്ചി: കേരളത്തിലുണ്ടാകുന്ന ക്രമസമാധാന പ്രശ്നങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച് ടി.പി സെന്‍കുമാര്‍. ഒരു പോലീസുകാരനെ കാണാതാകുന്നു. വേറൊരു പോലീസുകാരന് പോലീസുകാരിയെ തീകൊളുത്തി കൊലപ്പെടുത്തുന്നു. അങ്ങനെ എന്തെല്ലാം കാര്യങ്ങളാണ് സംസ്ഥാനത്ത് ഇപ്പോള്‍ നടക്കുന്നത്. ഇതൊക്കെ കാണുമ്പോള്‍ സംസഥാനത്ത് ഒരു ഡിജിപി ഉണ്ടോ എന്ന് പോലും സംശയിച്ച് പോകുമെന്നും സെന്‍കുമാര്‍ പറയുന്നു.
താന്‍ ഡിജിപി ആയിരുന്ന സമയത്തായിരുന്നെങ്കില്‍ ഇതെല്ലാം തന്റെ തലയില്‍ വരുമായിരുന്നു. പിണറായി വിജയന് മുഖ്യമന്ത്രിയായപ്പോള്‍ ആദ്യം തന്നെ പുറത്താക്കി, നിയമ പോരാട്ടത്തിലൂടെ ഡിജിപി പദവിയില്‍ തിരിച്ചെത്തിയപ്പോള്‍ നിരീക്ഷിക്കാന്‍ ആളെ വെച്ചു. അവരെ താന്‍ തല്ലിയെന്ന് വരെ കഥകള്‍ മെനഞ്ഞു. അന്ന് അവര്‍ക്ക് രണ്ടടി കൊടുക്കേണ്ടിയിരുന്നെന്ന് ഇപ്പോള്‍ തോന്നുന്നെന്നും സെന്‍കുമാര്‍ കൊച്ചിയില്‍ ലോട്ടറി ക്ലബ്ബ് ബുക്കേഴ്സ് ഫോറം സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ പറഞ്ഞു.
അധികം വൈകാതെ താന്‍ അഭിഭാഷകനായി എൻറോൾ ചെയ്യുമെന്നും സത്യം പറയാനുള്ള സ്വാതന്ത്യം എന്നും ഉപയോഗിക്കുമെന്നും സെന്‍കുമാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: