ന്യൂദല്‍ഹി: മാവേലിക്കര എംപിയായ കൊടിക്കുന്നില്‍ സുരേഷ് ലോകസഭയില്‍ ഹിന്ദിയില്‍ സത്യവാചകം ചൊല്ലിയതിന് യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയുടെ രൂക്ഷമായ ശകാരം. സ്വന്തം ഭാഷയായ മലയാളത്തില്‍ സത്യവാചകം ചൊല്ലിക്കൂടേ എന്ന് സോണിയ കൊടിക്കുന്നിലിനോട് ചോദിച്ചു. കൊടിക്കുന്നിലിന്റെ ഹിന്ദിയിലുള്ള സത്യപ്രതിജ്ഞ ബിജെപി എംപിമാര്‍ ഹര്‍ഷാരവത്തോടെയാണ് എതിരേറ്റത്.
ലോകസഭയിലെ പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്നു രാവിലെ തുടങ്ങിയപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ശേഷം രണ്ടാമതായി സത്യവാചകം ചൊല്ലിയത് മാവേലിക്കര എംപിയായ കൊടിക്കുന്നിലായിരുന്നു. സോണിയയുടെ ശകാരം കൊടിക്കുന്നിലിന് ലഭിച്ചതോടെ ഹിന്ദിയില്‍ സത്യവാചകം ചൊല്ലാന്‍ തീരുമാനിച്ചിരുന്ന രാജ്മോഹന്‍ ഉണ്ണിത്താനും വി.കെ ശ്രീകണ്ഠനും പെട്ടന്ന് തീരുമാനം മാറ്റുകയായിരുന്നു. കോണ്‍ഗ്രസിന്റെ ലോക്സഭയിലെ സീനിയര്‍ നേതാക്കളില്‍ ഒരാളാണ് കൊടിക്കുന്നില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: