ന്യൂദല്‍ഹി: മോദി സര്‍ക്കാരിന്റെ ഏറ്റവും വലിയ ചികില്‍സാ,ജനക്ഷേമ പദ്ധതിയായ ആയുഷ്മാന്‍ ഭാരത് സംബന്ധിച്ച് കേന്ദ്രം ജനാഭിപ്രായം തേടുന്നു. വെറും ഒന്‍പതു മാസം കൊണ്ട് പദ്ധതിയുടെ ഗുണം ലഭിച്ച 29 ലക്ഷം പേരില്‍ 70,000 പേരുടെ അഭിപ്രായം ആരായാനാണ് ശ്രമം.
പദ്ധതിയുടെ മെച്ചം, പോരായ്മ, സ്വന്തം അനുഭവം, കൂടുതല്‍ മെച്ചപ്പെടുത്താനുള്ള മാര്‍ഗം തുടങ്ങിയവയിലാണ് അഭിപ്രായം തേടുക. ഇതിനൊപ്പം ഇവരുമായി മോദി ആശയവിനിമയം നടത്തുകയും ചെയ്യും. ചോദ്യാവലി തയ്യാറാക്കിയാകും അഭിപ്രായമാരായുക. പദ്ധതി മെച്ചപ്പെടുത്തുക, നടപടിക്രമങ്ങള്‍ വേഗത്തിലാക്കുക തുടങ്ങിയവയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം.
ഇ കാര്‍ഡ് എങ്ങനെ ലഭിച്ചു, ആശുപത്രിയില്‍ രജിസ്ട്രേഷനും ചികില്‍സക്കും ചെന്നപ്പോഴുള്ള അനുഭവം തുടങ്ങിയവയെല്ലാം അന്വേഷിക്കും. പ്രത്യേക സംഘങ്ങള്‍, 70,000 ഗുണഭോക്താക്കളെ കണ്ടെത്തി അവരെ നേരിട്ടുകണ്ടാകും ഇവ രേഖപ്പെടുത്തുക. ഒപ്പം അവരുമായുള്ള സംസാരത്തിന്റെ വീഡിയോ മൊബൈലില്‍, അവരുടെ സ്വകാര്യതയെ ഹനിക്കാതെ, എടുക്കും. ഈ അനുഭവങ്ങളുടെ പശ്ചാത്തലത്തിലാകും പദ്ധതി പരിഷ്ക്കരിക്കുക.
സര്‍വ്വേക്കു മുന്‍പ് അവരുടെ അനുമതി തേടും. വ്യക്തിവിവരങ്ങള്‍ വളരെക്കുറച്ചു മാത്രമേ രേഖപ്പെടുത്തൂ. കേരളം അടമുള്ള സ്ഥലങ്ങളില്‍ സര്‍വ്വേ നടത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: