തൊടുപുഴ: അഞ്ചേരി ബേബി വധക്കേസില്‍ അറസ്റ്റിലായ സിപിഎം ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറി എം.എം മണിയുടെ ജാമ്യാപേക്ഷ തൊടുപുഴ സെഷന്‍സ് കോടതി തള്ളി. നേരത്തെ നെടുങ്കണ്ടം കോടതി മണിയുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതേ തുടര്‍ന്നാണ് സെഷന്‍സ് കോടതിയെ സമീപിച്ചത്.
മണിക്ക് ജാമ്യം നല്കിയാല് അന്വേഷണത്തെ സ്വാധീനിക്കുമെന്ന പ്രോസിക്യൂഷന് വാദം അംഗീകരിച്ചാണ് കോടതി ജാമ്യം നിഷേധിച്ചത്. ജാമ്യഹര്‍ജിയില്‍ വെള്ളി,ശനി ദിവസങ്ങളില്‍ കോടതിയില്‍ വാദം പൂര്‍ത്തിയായിരുന്നു. അഡ്വ.എം.കെ ദാമോദരനാണ് വെള്ളിയാഴ്ച മണിക്ക് വേണ്ടി ഹാജരായത്.
മണിയുടെ റിമാന്‍ഡ് കാലാവധി നാളെ അവസാനിക്കാനിരിക്കെയാണ് ജാമ്യഹര്‍ജിയില്‍ വിധി പറഞ്ഞത്. കഴിഞ്ഞ മാസം 21 നാണ് മണിയെ പോലീസ് അറസ്റ്റ് ചെയ്തത്. കോടതി റിമാന്‍ഡ് ചെയ്ത അദ്ദേഹം ഇപ്പോള്‍ പീരുമേട് സബ് ജയിലിലാണ്. ജാമ്യത്തിനായി മണിക്ക് ഇനി ഹൈക്കോടതിയെ സമീപിക്കേണ്ടി വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: