കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിലെ എംഎല്‍എയും 12 കൗണ്‍സിലര്‍മാരും ബിജെപിയിലേക്ക്. നൗപാര എംഎല്‍എ സുനില്‍ സിങ്ങാണ് ബിജെപിയില്‍ ചേരുന്നത്.
കഴിഞ്ഞ മാസം രണ്ട് തൃണമൂല്‍ എംഎഎമാരും ഒരു സിപിഎം എംഎല്‍എയും 50 തൃണമൂല്‍ കൗണ്‍സിലമാരും ബിജെപിയില്‍ ചേര്‍ന്നിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പില്‍ മമതക്കും തൃണമൂലിനും കനത്തയടിയാണ് ഏറ്റത്. അതിനു ശേഷം പാര്‍ട്ടി കടുത്ത പ്രതിസന്ധിയിലാണ്. പ്രവര്‍ത്തകരും നേതാക്കളും കൂട്ടത്തോടെ ബിജെപിയിലേക്ക് എത്തുകയാണ്. ഇതേത്തുടര്‍ന്ന് ബംഗാളില്‍ വ്യാപകമായി സംഘര്‍ഷം ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
തെര. ഫലം വന്നശേഷം മൊത്തം പതിനാറോളം പേരാണ് സംഘര്‍ഷങ്ങളില്‍ കൊല്ലപ്പെട്ടത്. ഇതില്‍ നിരവധി ബിജെപി എ്രവര്ത്തകരും പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: