കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്ഴക്കടത്തു കേസിലെ മുഖ്യ ആസൂത്രകന്‍ വിഷ്ണു സോമസുന്ദരം കൊച്ചിയില്‍ റെവന്യൂ ഇന്റലിജന്‍സ് ഡിപ്പാര്‍ട്മെന്റിന് (ഡിആര്‍ ഐ) കീഴടങ്ങി. ഇയാളാണ് സ്വര്‍ണക്കടത്തിന്റെ മുഖ്യ ആസൂത്രകനെന്ന് ഡിആര്‍ഐ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്കറിന്റെ സുഹൃത്തും മാനേജരായി പ്രവര്‍ത്തിച്ചയാള്‍ കൂടിയാണ് വിഷ്ണു. ബാലഭാസ്ക്കറിന്റെ മരണത്തില്‍ പിതാവ് ഇയാള്‍ക്കെതിരെ ആരോപണം ഉന്നയിച്ചിരുന്നു. മരണത്തിലെ ദുരൂഹത നീക്കാന്‍ വിഷ്ണുവിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും.
വിഷ്ണുവിന്റെ അറസ്റ്റ് സ്വര്‍ണക്കടത്തു കേസില്‍ ഏറെ നിര്‍ണായകമാണ്. വിഷ്ണുവിന്റെ മൊഴി കസ്റ്റംസ് ആക്ട് പ്രകാരം രേഖപ്പെടുത്തും. കേസില്‍ നേരത്തെ അറസ്റ്റിലായ പ്രതികള്‍ വിഷ്ണുവിനെതിരെ മൊഴി നല്‍കിയിട്ടുണ്ട്. വിഷ്ണുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കു വേണ്ടിയുള്ള പ്രത്യേക കോടതിയില്‍ ഹാജരാക്കി.
ബാലഭാസ്കറിന്റെ മരണത്തെ കുറിച്ച് അന്വേഷണം നടത്തുന്ന ക്രൈം ബ്രാഞ്ച് സംഘം കാക്കനാട് ജയിലിലെത്തി സ്വര്‍ണക്കടത്തു കേസിലെ ഒന്നാം പ്രതി സുനില്‍കുമാറിനെ ചോദ്യം ചെയ്തു. ബാലഭാസ്കറിന്റെ മരണവും സ്വര്‍ണക്കടത്തും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്ന് അറിയാനായിരുന്നു ഇത്. നേരത്തേ മുന്‍കൂര്‍ജാമ്യാപേക്ഷയുമായി വിഷ്ണു ഹൈക്കോടതിയെ സമീപിച്ചിരുന്നു. അപേക്ഷ തള്ളിയ കോടതി പതിനേഴിന് കീഴടങ്ങാന്‍ വിഷ്ണുവിന് നിര്‍ദ്ദേശം നല്കി.
കേസില്‍ വിശദമായ റിപ്പോര്‍ട്ട് ഡിആര്‍ഐ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. പ്രകാശന് തമ്പി പലപ്പോഴായി 60 കിലോ സ്വര്‍ണം കടത്തിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ആറു തവണ ദുബായില്‍ പോയ ഇയാള്‍ 10 കിലോ സ്വര്‍ണം വീതമാണ് കടത്തിയത്.ബിജുവും വിഷ്ണു സോമസുന്ദരവുമാണ് സ്വര്‍ണക്കടത്തിന്റെ മുഖ്യ സൂത്രധാരകരെന്നും റിപ്പോര്‍ട്ടിലുണ്ട്. കള്ളക്കടത്ത് സ്വര്‍ണം വാങ്ങിയിരുന്ന ജൂവലറി ഉടമ മുഹമ്മദലിയും ബന്ധു അബ്ദുള്‍ ഹക്കീമും ഒളിവിലാണ്. ഇവരുടെ ജൂവലറിയിലേയ്ക്ക് കള്ളക്കടത്തായി 36 കിലോ സ്വര്‍ണം എത്തിച്ചിട്ടുണ്ടെന്നും ഡിആര്‍ഐ കണ്ടെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: