ടോന്റണ്‍: വിന്‍ഡീസ് കരുത്തിനെ മറികടന്ന് ബംഗ്ലാദേശ് വിജയം സ്വന്തമാക്കിയപ്പോള്‍ അത് ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച വിജയങ്ങളിലൊന്നായി മത്സരം മാറി. 322 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശ് മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് ലക്ഷ്യം മറികടന്നത്. ഷക്കീബ് അല്‍ ഹസന്റെ സെഞ്ച്വറി പ്രകടനമാണ് ബംഗ്ലാദേശിന് ഏഴ് വിക്കറ്റിന്റെ വിജയം സമ്മാനിച്ചത്.
ഈ ലോകകപ്പില്‍ ആദ്യമായാണ് ഒരു ടീം 300ലേറെ റണ്‍സ് പിന്തുടര്ന്ന് ജയിക്കുന്നത്. ബംഗ്ലാ കടുവകളുടെ ജയത്തില്‍ ക്രിക്കറ്റ് ലോകം ത്രില്ലടിച്ചുനില്ക്കുകയാണ്. ഇതിഹാസ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ ബംഗ്ലാദേശ് ടീമിനെ പ്രശംസിച്ച് രംഗത്തെത്തി.
നേരത്തെ, ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് 8 വിക്കറ്റ് നഷ്ടത്തിലാണ് 321 റണ്‍സ് നേടിയത്. 96 റണ്‍സെടുത്ത ഷായ് ഹോപ്പിന്റെയും 70 റണ്‍സെടുത്ത എവിന്‍ ലെവിസിന്റെയും വെടിക്കെട്ട് ബാറ്റിങാണ് വിന്‍ഡീസിന് മികച്ച സ്കോര്‍ സമ്മാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: