റിയോ ഡി ജനീറോ: കോപ്പ അമേരിക്ക ചാമ്പ്യന്‍ഷിപ്പില്‍ മുന്ചാമ്പ്യന്മാരായ ഉറുഗ്വെയ്ക്ക് മിന്നുന്ന തുടക്കം. സൂപ്പര്‍താരങ്ങളായ ലൂയി സുവാരസും എഡിസണ് കവാനിയും ലക്ഷ്യം കണ്ടപോരാട്ടത്തില് അവര്‍ മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്ക് ഇക്വഡോറിനെ തകര്‍ത്തു. മറ്റൊരു മത്സരത്തില്‍ അതിഥികളായെത്തിയ ഏഷ്യന്‍ കരുത്തര്‍ ഖത്തര്‍ 2-2ന് പരാഗ്വെയെ സമനിലയില്‍ പിടിച്ചുകെട്ടി. രണ്ട് ഗോളുകള്‍ക്ക് പിന്നിട്ടുനിന്നശേഷമായിരുന്നു ഖത്തര്‍ സമനില പിടിച്ചത്.
ഖത്തറിനെതിരായ മത്സരത്തിന്റെ നാലാം മിനിറ്റില്‍ തന്നെ പരാഗ്വെ കരുത്തറിയിച്ചു. അവര്‍ക്ക് ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ഓസ്കര് കര്ഡോസോയാണ് ആദ്യ ഗോള്‍ നേടിയത്. പിന്നീട് ഖത്തറും മികച്ചു കളിച്ചെങ്കിലും ആദ്യ പകുതിയില്‍ സമനില നേടാന്‍ അവര്‍ക്കായില്ല.
പിന്നീട് കളിയുടെ 56-ാം മിനിറ്റില്‍ ഗൊണ്‍സാലസ് ടീമിന്റെ രണ്ടാം ഗോളും നേടി. ഇതോടെ പരാഗ്വെ അനായാസവിജയം നേടുമെന്ന് തോന്നിച്ചു. എന്നാല്‍ തോല്ക്കാന് മനസ്സില്ലാതിരുന്ന ഖത്തര്‍ പിന്നീട് ഉജ്ജ്വല ഫുട്ബോള്‍ പുറത്തെടുത്തു. 68-ാം മിനിറ്റില്‍ അല്‍മോസ് അലി കോപ്പ അമേരിക്കയില്‍ ഖത്തറിന്റെ ആദ്യ ഗോള്‍ നേടി. പിന്നീട് 77-ാം മിനിറ്റില്‍ ബൗലേം ഖൗക്കിയുടെ മുന്നേറ്റത്തെ തടയാന്‍ പാരഗ്വായ്യുടെ റോഡിഗ്രോ റോജസ് ശ്രമിച്ചെങ്കിലും സ്വന്തം പോസ്റ്റിലേക്കു ഗോളായി മാറിയതോടെ ഖത്തറിന് സമനിലയോടെ ടൂര്‍ണമെന്റില്‍ തുടങ്ങാനായില്ല.
ഇക്വഡോറിനെ നിഷ്പ്രഭമാക്കിയ പ്രകടനമാണ് മുന്‍ ചാമ്പ്യന്മാരായ ഉറുഗ്വെ പുറത്തെടുത്തത്. പന്തടക്കത്തിലും ഷോട്ടുകള്‍ ഉതിര്‍ക്കുന്നതിലും ഏറെ മുന്നിട്ടുനിന്ന ഉറുഗ്വെ കളിയുടെ ആറാം മിനിറ്റില്‍ തന്നെ ആദ്യ ഗോള്‍ നേടി. സുവാരസിന്റെ പാസില്‍ നിന്ന് നിക്കോളാസ് ലോഡിയറോയാണ് ആദ്യം ലക്ഷ്യം കണ്ടത്. അധികം കഴിയും മുന്‍പേ ഇക്വഡോറിന് അടുത്ത തിരിച്ചടി. ലോഡിയറോയെ അപകടകരമായ രീതിയില്‍ ഫൗള്‍ ചെയ്തതിന് 24-ാം മിനിറ്റില്‍ ഇക്വഡോറിന്റെ ജോസ് ക്വിന്ററോ ചുവപ്പുകാര്ഡ്വാങ്ങി മൈതാനം വിട്ടു. ഇതോടെ അവര്‍ പത്തുപേരായി ചുരുങ്ങി. 33-ാം മിനിറ്റില്‍ എഡിസണ് കവാനിയുടെ ഗോള്‍. ഡീഗോ ഗോഡിന് തലകൊണ്ട് ചെത്തിയിട്ടുകൊടുത്ത പന്ത് ബോക്സിന്റെ മധ്യത്തില്‍നിന്ന് കവാനി വലംകാല് ഷോട്ടിലൂടെ വലയിലെത്തിച്ചു. 44-ാം മിനിറ്റില്‍ സുവാവരസിന്റെ ഉൗഴം. മാര്ട്ടിന് കസീയറസിന്റെ പാസില്‍ നിന്നായിരുന്നു സുവാരസ് ലക്ഷ്യം കണ്ടത്. ഇതോടെ ആദ്യ പകുതിയില്‍ ഉറുഗ്വെ 3-0ന് മുന്നില്‍. രണ്ടാം പകുതിയിലും നിരവധി അവസരങ്ങളുണ്ടായെങ്കിലും ഉറുഗ്വെയ്ക്ക് ഗോളാക്കി മാറ്റാനായില്ല.
78-ാം മിനിറ്റില്‍ ഒരു സെല്‍ഫ് ഗോളും കൂടി ലഭിച്ചതോടെ ഉറുഗ്വെയുടെ ഗോള്‍ പട്ടിക പൂര്‍ത്തിയായി. അര്‍ട്ടുറോ മിനയാണ് സ്വന്തം വലയില്‍ പന്തെത്തിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: