മാഞ്ചസ്റ്റര്‍: ലോകകപ്പില്‍ സെമിഫൈനല്‍ ലക്ഷ്യമിട്ട് ആതിഥേയരായ ഇംഗ്ലണ്ട് ഇറങ്ങുന്നു. ഓള്‍ഡ് ട്രാഫോഡില്‍ നടക്കുന്ന മത്സരത്തില്‍ അവര്‍ ലോക റാങ്കിങ്ങില്‍ പിന്നില്‍ നില്ക്കുന്ന അഫ്ഗാനിസ്ഥാനെ നേരിടും. ഇന്ത്യന്‍ സമയം മൂന്നിന് കളി തുടങ്ങും.
ഇംഗ്ലണ്ടിന് കളിക്കാരുടെ പരിക്ക് പ്രശ്നമാണ്. ഓപ്പണര്‍ ജേസണ്‍ റോയ് ഇന്ന് കളിക്കില്ല. ക്യാപ്റ്റന്‍ ഇയാന്‍ മോര്‍ഗനും കളിക്കുന്ന കാര്യം സംശയമായണ്. വിന്‍ഡീസിനെതിരായ മത്സരത്തിലാണ് ഇവര്‍ക്ക് പരിക്കേറ്റത്. പരിക്ക് പ്രശ്നമല്ലെന്നും അഫ്ഗാനിസ്ഥാനെതിരെ വിജയം നേടുമെന്നും ഇയാന്‍ മോര്ഗന് പറഞ്ഞു.
പാക്കിസ്ഥാനെതിരായ മത്സരത്തില്‍ അപ്രതീക്ഷിത തോല്‍വി ഏറ്റുവാങ്ങിയ ഇംഗ്ലണ്ട് പിന്നീട് ബംഗ്ലാദേശിനെയും വിന്‍ഡീസിനെയും മറികടന്നു. നാല് മത്സരങ്ങില്‍ മൂന്ന്് വിജയം നേടിയ അവര്‍ ആറു പോയിന്റുമായി നാലാം സ്ഥാനത്താണ്.
അതേസമയം, പോയിന്റ് നിലയില്‍ ഏറ്റവും പിന്നിലുള്ള അഫ്ഗാനിസ്ഥാന് ആദ്യ വിജയം തേടിയാണ് ഇന്ന് കളത്തിലിറങ്ങുക. ഇതുവരെ കളിച്ച നാല് മത്സരങ്ങളിലും അവര്‍ തോറ്റു.
ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ, ശ്രീലങ്ക, ന്യൂസിലന്‍ഡ് ടീമുകളോടാണ് തോറ്റത്.
ബാറ്റിങ്ങാണ് അഫ്ഗാനിസ്ഥാനെ കുഴപ്പിക്കുന്നത്. ഇതു വരെ കളിച്ച മത്സരങ്ങളിലൊന്നും അവര്‍ക്ക് നാല്‍പ്പത് ഓവറുകളില്‍ കൂടുതല്‍ പിടിച്ചുനില്‍ക്കാനായില്ല. ബൗളിങ്ങില്‍ ലെഗ് സ്പിന്നര്‍ റഷീദ് ഖാനാണ് അവരുടെ കരുത്ത്്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: