ടാന്ടൗണ്: ബംഗ്ലാ കടുവകളുടെ നട്ടെല്ലാണ് ഷാക്കിബ് അല്‍ ഹസന്. ബാറ്റ് കൊണ്ടും പന്തുകൊണ്ടും ടീമിന് വിജയം സമ്മാനിക്കാന്‍ കഴിവുള്ള താരം. ടാന്ടണില് ഈ മിന്നും ഓള്‍റൗണ്ടര്‍ ബംഗ്ലാദേശിന് റെക്കോഡ് വിജയം നേടിക്കൊടുത്തു. വിന്‍ഡീസ് മുന്നോട്ടുവച്ച ഏഴിന് 321 റണ്‍സ് ബംഗ്ലാദേശ് 41.3 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. ലോകകപ്പ് ചിരിത്രത്തില്‍ പിന്തുടര്ന്ന്് വിജയിക്കുന്ന രണ്ടാമത്തെ ഉയര്‍ന്ന സ്കോറാണിത്. 2011 ലെ ലോകകപ്പില്‍ ഇംഗ്ലണ്ടിന്റെ ഏഴിന് 329 റണ്‍സെന്ന സ്കോര്‍ പിന്തുടര്ന്ന് അയര്‍ലന്‍ഡ് നേടിയ വിജയമാണ് ലോകപ്പില്‍ പിന്തുടര്ന്ന് വിജയിക്കുന്ന ഏറ്റവും ഉയര്‍ന്ന സ്കോര്‍.
ഒഷെയ്ന് തോമസ് നയിച്ച കരീബിയന്‍ പേസ് നിരയെ അടിച്ചൊതുക്കിയ ഷാക്കിബ് അല്‍ ഹസന് 99 പന്തില്‍ 124 റണ്‍സുമായി കീഴടങ്ങാതെ നിന്നു. പതിനാറ് ബൗണ്ടറികള്‍ ഹസന്റെ ബാറ്റില്‍ നിന്ന്് പിറന്നു.ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസിന്റെ രണ്ട് വിക്കറ്റുകളും ഷാക്കിബ് പോക്കറ്റിലാക്കി. കളിയിലെ കേമനുള്ള അവാര്‍ഡും ഈ പ്രതിഭയ്ക്ക് സ്വന്തമായി. ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്ത വിന്‍ഡീസ് 50 ഓവറില്‍ എട്ട് വിക്കറ്റിന് 321 റണ്‍സാണെടുത്തത്.
സെഞ്ചുറി കുറിച്ച് പുറത്താകാതെ നിന്ന ഷാക്കിബ് ഒരുപിടി റെക്കോഡുകളും സ്വന്തമായി. ഏകദിന ക്രിക്കറ്റില്‍ 6000 റണ്‍സും 250 വിക്കറ്റും നേടിയവരുടെ ക്ലബ്ബില്‍ ഈ ബംഗ്ലാ താരവും ഇടം നേടി. ഒരു ലോകകപ്പില്‍ ഏറ്റവും കൂടതല്‍ റണ്‍സ് നേടുന്ന ബംഗ്ലാദേശ് ബാറ്റ്സ്മാനായി. ഇതുവരെ 387 റണ്‍സ് നേടിയിട്ടുണ്ട്. 2015 ലെ ലോകകപ്പില്‍ മഹ്മുദുള്ള ആറു മത്സരങ്ങളില്‍ നിന്ന്് നേടിയ 365 റണ്‍സിന്റെ റെക്കോഡാണ് വഴിമാറിയത്. ഏകദിനത്തില്‍ ആറായിരം റണ്‍സ് നേടുന്ന രണ്ടാമത്തെ ബംഗ്ലാദേശ് ബാറ്റ്സ്മാനാണ്.
വേര്‍പിരിയാത്ത നാലാം വിക്കറ്റില്‍ ഷാക്കിബ് അല്‍ ഹസനും ലിപ്റ്റണ്‍ ദാസും 189 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ലോകകപ്പില്‍ ഇത് ആദ്യമായാണ് നാലാം വിക്കറ്റില്‍ ഇത്രയും റണ്‍സ്് നേടുന്നത്. ലിപ്റ്റണ്‍ ദാസ് 69 പന്തില്‍ 94 റണ്‍സുമായി പുറത്താകാതെ നിന്നു. എട്ട് ഫോറും നാല് സിക്സറും നേടി.
ഈ വിജയത്തോടെ ബംഗ്ലാദേശ് അഞ്ച്് മത്സരങ്ങളില്‍ അഞ്ചു പോയിന്റുമായി അഞ്ചാം സ്ഥാനത്തെത്തി. നാലു മത്സരങ്ങളില്‍ നിന്ന് 384 റണ്‍സ് നേടിയ ഷാക്കിബ് അല്‍ ഹസന് ലോകകപ്പിലെ റണ്‍വേട്ടക്കാരില്‍ ഒന്നാം സ്ഥാനത്തെത്തി. ഓസ്ട്രേലിയയുടെ ആരോണ്‍ ഫിഞ്ച് 343 റണ്‍സുമായി രണ്ടാം സ്ഥാനത്തുണ്ട്. ഇന്ത്യയുടെ രോഹിത് ശര്‍മയാണ് മൂന്നാം സ്ഥാനത്ത്. രോഹിത് മൂന്ന് മത്സരങ്ങളില്‍ 319 റണ്‍്സ് എടുത്തിട്ടുണ്ട്.
തന്റെ കരിയറിലെ ഏറ്റവും മികച്ച നിമിഷങ്ങളിലൊന്നാണ് വിന്‍ഡീസിനെതിരായ ഈ വിജയമെന്ന് മത്സരശേഷം ഷാക്കിബ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: