ബിര്‍മിങ്ഹാം: ലോകകപ്പില്‍ ആദ്യ മൂന്ന് മത്സരങ്ങളും തോറ്റശേഷം വിജയത്തിലേക്ക് പിടിച്ചുകയറിയ ദക്ഷിണാഫ്രിക്ക ഇന്ന് നിര്‍ണായക മത്സരത്തില്‍ ന്യൂസിലന്‍ഡിനെ നേരിടും. ഇന്ത്യന്‍ സമയം മൂന്നിന് മത്സരം തുടങ്ങും.
കഴിഞ്ഞ മത്സരത്തില്‍ അഫ്ഗാനെതിരെ ആധികാരിക വിജയം നേടിയതിന്റെ ആവേശത്തിലാണ് ദക്ഷിണാഫ്രിക്ക. ന്യൂസിലന്‍ഡിനെതിരെയും ജയം തുടരാമെന്ന പ്രതീക്ഷയിലാണ് ഫാ ഡുപ്ലെസിസും കൂട്ടരും. പരിക്കില്‍ നിന്ന് മോചിതനായി പേസര്‍ ലുങ്കി എന്‍ഗിഡി തിരിച്ചെത്തുന്നത് ദക്ഷിണാഫ്രിക്കയുടെ കരുത്ത് കൂട്ടും. ഹെന്ഡ്രിക്ക്സിന് പകരം എന്ഡിഗിയെ അവസാന ഇലവനില്‍ ഉള്‍പ്പെടുത്തും.
അഞ്ചു മത്സരങ്ങളില്‍ മൂന്ന് പോയിന്റ് മാത്രമുള്ള ദക്ഷിണാഫ്രിക്ക പോയിന്റ് നിലയില്‍ എട്ടാം സ്ഥാനത്താണ്. സെമി ഫൈനല്‍ പ്രതീക്ഷ നിലനിര്‍ത്താന്‍ അവര്ക്ക്് ഇനിയുള്ള എല്ലാ മത്സരങ്ങളിലും വിജയം നേടണം.
അതേസമയം ന്യൂസിലന്‍ഡ് പോയിന്റ് നിലയില്‍ രണ്ടാം സ്ഥാനത്താണ്. നാലു മത്സരങ്ങളില്‍ അവര്‍ക്ക് ഏഴു പോയിന്റുണ്ട്. ഇന്ന് ദക്ഷിണാഫ്രിക്കയെ മറികടന്നാല്‍ അവര്‍ക്ക് സെമിക്കരികിലെത്താനാകും.
കെയ്ന്‍ വില്യംസണ് നയിക്കുന്ന കിവീസ് ഇതുവരെ തോല്‍വി അറിഞ്ഞിട്ടില്ല. മൂന്ന് മത്സരങ്ങളില്‍ അവര്‍ വിജയക്കൊടി പാറിച്ചു. പക്ഷെ ഇന്ത്യയുമായുള്ള മത്സരം മഴയില്‍ ഒലിച്ചുപോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: