ലണ്ടന്‍: ലോകകപ്പ് ക്രിക്കറ്റിന്റെ ഗ്രൂപ്പ് ഘട്ടമത്സരങ്ങള്‍ പാതിവഴിയിലെത്തി നില്‍ക്കെ ഒരു ഇന്നിങ്ങ്സില്‍ ബൗണ്ടറികളിലൂടെ ഏറ്റവും കൂടുതല്‍ റണ്‍സ്് നേടിയ ബാറ്റ്സ്മാനെന്ന ബഹുമതി ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഇയാന്‍ മോര്ഗന് സ്വന്തം.
അഫ്ഗാനെതിരായ മത്സരത്തില്‍ മോള്‍ഗന്‍ നേടിയ 148 റണ്‍സില്‍ 118 ഉം ബൗണ്ടറികളിലൂടെയാണ് നേടിയത്. പതിനേഴ് സിക്സറും നാല്് ഫോറും നേടി.
ഓസ്ട്രേലിയന്‍ നായകന് ആരോണ്‍ ഫിഞ്ചാണ് രണ്ടാം സ്ഥാനത്ത്്. ശ്രീലങ്കക്കെതിരായ മത്സരത്തില്‍ ഫിഞ്ച് 132 പന്തില്‍ 153 റണ്‍സ് നേടി. ഇതില്‍ തൊണ്ണൂറു റണ്‍സും ബൗണ്ടിറിയിലൂടെയാണ് നേടിയത്. പതിനഞ്ച് ഫോറും അഞ്ച് സിക്സറുകളും ഫിഞ്ചിന്റെ പഞ്ചില്‍ അതിര്‍ത്തികടന്നു.
ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് ഓപ്പണറായ ജേസണ്‍ റോയിയാണ് ബൗണ്ടറികളിലൂടെ ഏറ്റവും കൂടതല്‍ റണ്‍സ് നേടിയ മൂന്നാമത്തെ കളിക്കാരന്. ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ജേസണ്‍ റോയി 121 പന്തില്‍ 153 റണ്‍സ് നേടി. ഇതില്‍ 86 റണ്‍സ് ബൗണ്ടറികളിലൂടെയാണ് പിറന്നത്. പതിനാല് ഫോറും ആറു സിക്സറുകളും നേടി.
ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മയാണ് നാലാം സ്ഥാനത്ത്. പാക്കിസ്ഥാനെതിരായ മത്സരത്തില്‍ രോഹിത് ശര്‍മ 113 പന്തില്‍ നേടിയ 140 റണ്‍സില്‍ 74ഉം ബൗണ്ടറികളിലൂടെ. പതിനാല് ഫോറും മൂന്ന്് സിക്സറുകളുമാണ്് രോഹിതിന്റെ ബാറ്റില്‍ നിന്ന് പിറന്നത്.
ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ മത്സരത്തിലും രോഹിത് സെഞ്ചുറി കുറിച്ചിരുന്നു. അന്ന് 122 റണ്‍സാണ് നേടിയത്. ഇതില്‍ 64 റണ്‍സും ബൗണ്ടറികളിലൂടെയാണ് പിറന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: