തളിപ്പറമ്പ്: കോടികള്‍ മുടക്കി നിര്‍മ്മിച്ച കണ്വെന്ഷന് സെന്ററിന് സിപിഎം ഭരിക്കുന്ന നഗരസഭ അനുമതി നിഷേധിച്ചതില്‍ മനംനൊന്ത് പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ വെളിപ്പെടുത്തലുമായി പ്രവാസിയുടെ ഭാര്യ രംഗത്ത്. സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു സാജനെന്നും അദ്ദേഹത്തെ പാര്ട്ടിക്കാര് തന്നെയാണ് ചതിച്ചതെന്നും ഭാര്യ വെളിപ്പെടുത്തി.
സംഭവത്തെ കുറിച്ച് പാര്‍ട്ടിക്കാര്‍ക്കും പി.ജയരാജനും പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ലെന്നും കുടുംബം ആരോപിച്ചു. നഗരസഭ അനുമതി പേപ്പര്‍ നല്‍കില്ലെന്ന ആശങ്കയിലായിരുന്നു സാജന്. വെറുതേയൊരു സ്ഥാപനം ഉണ്ടാക്കിയിടേണ്ടി വരുമല്ലോയെന്ന ഭയം സാജനെ വേട്ടയാടിയിരുന്നു. ഏറെ ദിവസങ്ങളായി പെര്‍മിറ്റ് പേപ്പറിന് വേണ്ടി സാജനെ കളിപ്പിച്ചുവെന്നും ഭാര്യ ആരോപിക്കുന്നു. സ്വന്തം പാര്‍ട്ടിക്കാരാണ് കൂടെ നിന്ന് ചതിച്ചതെന്നും ഭാര്യ പറയുന്നു. ആന്തൂര്‍ നഗരസഭയ്ക്കെതിരെ ജില്ലാ കളക്ടര്‍ക്കും ജില്ലാ പൊലീസ് മേധാവിക്കും കുടുംബം പരാതി നല്‍കും.
അതിനിടെ ആന്തൂര്‍ നഗരസഭാ ചെയര്‍പേഴ്സനെ മാറ്റണമെന്നാവശ്യം ശക്തമായി. സാജന്റെ മരണത്തോടെ നഗരസഭയ്ക്കെതിരെ വന്‍ ജനവികാരമാണ് ഉടലെടുത്തിരിക്കുന്നത്. ജനകീയ പ്രശ്നങ്ങളിലും സാധാരണക്കാരുടെ പ്രശ്ന പരിഹാരത്തിനും ചെയര്‍പേഴ്സണും നഗരസഭാ ഭരണ സമിതിയും ജനവിരുദ്ധ നിലപാടാണ് സ്വീകരിക്കുന്നത് എന്നാണ് ഉയര്‍ന്നുവന്നിട്ടുള്ള പരാതി.
ഇന്നലെയാണ് കണ്ണൂര്‍ കൊറ്റാളി സ്വദേശി സാജന് പാറയില്‍ (49) ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. കോടികള്‍ മുടക്കി നിര്‍മ്മിച്ച കണ്വെന്ഷന് സെന്ററിന് ആന്തൂര്‍ നഗരസഭ അനുമതി നല്‍കാത്തതില്‍ മനംനൊന്താണ് ആത്മഹത്യ ചെയ്തത്. മൂന്ന് വര്‍ഷം മുമ്പാണ് പ്രവാസി വ്യവസായിയായ സാജന് കണ്ണൂര്‍ ബക്കളത്ത് പാര്‍ഥ എന്ന പേരില്‍ കണ്വെന്ഷന് സെന്ററിന്റെ നിര്‍മ്മാണം ആരംഭിച്ചത്. നിര്‍മ്മാണം പൂര്‍ത്തിയാക്കി നാല് മാസം കഴിഞ്ഞിട്ടും ആന്തൂര്‍ നഗരസഭ പ്രവര്‍ത്തനാനുമതി നല്‍കിയില്ല.
ആന്തൂര്‍ നഗരസഭാ ചെയര്‍ പേഴ്സണ്‍, സെക്രട്ടറി, എഞ്ചിനിയര്‍ എന്നിവരെ ലൈസന്‍സിനായി നിരന്തരം സമീപച്ചെങ്കിലും അനുവദിച്ചില്ല. നൈജീരിയയില്‍ ബില്‍ഡറായി പ്രവര്‍ത്തിക്കുകയായിരുന്നു സാജന്. കൊറ്റാളിയിലെ പരേതരായ ലക്ഷ്മണന്-മൈഥിലി ദമ്പതികളുടെ മകനാണ്. ഭാര്യ: ബീന. മക്കള്‍: പാര്‍ത്ഥിവ്, അര്‍പ്പിത. സഹോദരങ്ങള്‍: ശ്രീജിത്ത്, ഗുണശീല, വത്സല, ശ്രീലത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: