കൊച്ചി : ശബരിമല പൂങ്കാവനത്തിന്റെ ഭാഗമായ ഇടുക്കി പാഞ്ചാലിമേട്ടില്‍ കുരിശ് സ്ഥാപിച്ച സംഭവത്തില്‍ ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി. പത്ത് ദിവസത്തിനകം മറുപടി നൽകണം. കുരിശ് സ്ഥാപിച്ചത് സര്‍ക്കാര്‍ ഭൂമിയിലാണോ, ദേവസ്വം ഭൂമിയിലാണോ എന്ന കാര്യം മറുപടിയിൽ സർക്കാർ വ്യക്തമാക്കണം.
പാഞ്ചാലിമേട്ടിലെ കുരിശ് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് നല്കിയ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതി ഇക്കാര്യം ആരാഞ്ഞത്. കേസ് ജൂലൈ ഒന്നിന് വീണ്ടും പരിഗണിക്കും. ദേവസ്വം ഭൂമിയിലാണെങ്കില്‍ മാത്രമേ ദേവസ്വം ബെഞ്ചിന് കേസില്‍ ഇടപെടാനാകൂ എന്നും കോടതി അറിയിച്ചു. ഹര്‍ജി ദേവസ്വം ബെഞ്ചിലാണ് വന്നത്.
അതേസമയം പാഞ്ചാലിമേട്ടിലെ മരക്കുരിശുകള്‍ നീക്കം ചെയ്തതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കളക്ടറുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ കണയങ്കവയല്‍ സെന്റ് മേരീസ് ചര്‍ച്ച് കഴിഞ്ഞ ദുഖവെള്ളിക്ക് സ്ഥാപിച്ച മരക്കുരിശുകളാണ് നീക്കം ചെയ്തത്. എന്നാൽ അതിന് മുന്നേ സ്ഥാപിച്ച 14 സിമന്റ് കുരിശുകൾ നീക്കം ചെയ്തിട്ടില്ല. ശബരിമല പൊന്നമ്പലമേടിന്റെ ഭാഗമാണ് പാഞ്ചാലിമേട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: