തിരുവനന്തപുരം: ഭൂമിദാന കേസില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനെ പ്രതിയാക്കാമെന്ന് നിയമോപദേശം. ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഒഫ് പ്രോസിക്യൂഷന് ശശീന്ദ്രനാണ് നിയമോപദേശം നല്‍കിയത്. നിയമോപദേശം വിജിലന്‍സ് ഡയറക്ടര്‍ക്ക് കൈമാറി.
വി.എസിനെതിരെ അന്വേഷണ ഉദ്യോഗസ്ഥര്‍ തെളിവ് ശേഖരിച്ചിട്ടുണ്ടെന്നും അതിനാല്‍ പ്രതി ചേര്‍ക്കാമെന്നുമാണ് നിയമോപദേശം. വി.എസിനെ കൂടാതെ മുന്‍ റവന്യൂ മന്ത്രി കെ.പി.രാജേന്ദ്രന്, വി.എസിന്റെ പേഴ്സണല്‍ അസിസ്റ്റന്റ് എ.സുരേഷ് എന്നിവരെയും പ്രതിയാക്കാമെന്ന് നിയമോപദേശമത്തില് പറയുന്നു.
അതേസമയം അഡീഷണല്‍ ലീഗല്‍ അഡ്വൈസര്‍ ഒ.ശശി വി.എസിനെ പ്രതിയാക്കാനുള്ള തെളിവുകള്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടി നേരത്തെ നിയമോപദേശം നല്‍കിയിരുന്നു. എന്നാല്‍ അഡീഷണല്‍ ലീഗല്‍ അഡ്വൈസറുടെ നിയമോപദേശം വക വയ്ക്കേണ്ടതില്ലെന്നും വി.എസിനും മറ്റുള്ളവര്‍ക്കെതിരെ വിജിലന്‍സ് സംഘം തെളിവുകള്‍ ശേഖരിച്ചിട്ടുണ്ടെന്നും ശശീന്ദ്രന് വ്യക്തമാക്കി.
എത്രയും പെട്ടെന്ന് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങുകയാണ് വിജിലന്‍സ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: