വാഷിംഗ്ടണ്‍: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിക്ക് ഏര്‍പ്പെടുത്തിയ വീസ നിരോധനത്തില്‍ ഇളവ് വരുത്തരുതെന്ന് ആവശ്യപ്പെട്ട് യുഎസ് ജനപ്രതിനിധി സഭയിലെ അംഗങ്ങള്‍ വിദേശകാര്യ സെക്രട്ടറി ഹില്ലരി ക്ലിന്റന് കത്തയച്ചു. സഭയിലെ 25 പ്രതിനിധികളാണ് കത്ത് അയച്ചിരിക്കുന്നത്.
ഇന്ത്യയുടെ പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് നരേന്ദ്ര മോഡി മത്സരിക്കാന്‍ സാധ്യതയുള്ളതാനാല്‍ വിദേശരാജ്യങ്ങളുമായും പ്രതിനിധികളുമായും ബന്ധം ശക്തിപ്പെടുത്താന്‍ മോഡി ശ്രമിക്കും. അതിനാലാണ് ഇത്തരത്തിലുള്ള ഒരു കാര്യം മുന്‍ കൂട്ടി സര്‍ക്കാരിനെ ധരിപ്പിക്കുന്നതെന്ന് പ്രതിനിധികള്‍ അറിയിച്ചു.
സഭയിലെ റിപ്പബ്ലിക്കന്‍ അംഗങ്ങളായ ജോയ് പിറ്റ്സും ഫ്രാങ്ക് വോള്‍ഫും ക്യാപ്പിറ്റോള്‍ ഹില്ലില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഹില്ലരിക്ക് അയച്ച കത്തിന്റെ പകര്‍പ്പും ഇവര്‍ പുറത്തുവിട്ടു. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഹില്ലരിക്ക് ഇവര്‍ കത്ത് നല്‍കിയത്. ഗോധ്രയിലെ സംഭവങ്ങള്‍ക്ക് കാരണമായവരുടെ പ്രോസിക്യൂഷന് നടപടികള്‍ അട്ടിമറിക്കാനും തുടരന്വേഷണം തടസപ്പെടുത്താനുമാണ് മോഡി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കത്തില്‍ ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
സംഭവത്തിന്റെ ഉത്തരവാദത്തം ഏറ്റെടുത്ത് സ്ഥാനം രാജിവച്ചാല്‍ മാത്രം മോഡിക്ക് വിസ അനുവദിച്ചാല്‍ മതിയെന്നും കത്തില്‍ പറയുന്നു. ഇതിനെതിരെ ബി.ജെ.പി നേതാക്കള്‍ ശക്തമായി രംഗത്ത് വന്ന്. അമേരിക്കന്‍ വിസാകാര്യം നരേന്ദ്ര മോഡിയെ സംബന്ധിച്ചടത്തോളം അപ്രസക്തമാണെന്നും മോഡിക്ക് അമേരിക്കന്‍ പിന്തുണയും പിന്‍ബലവും ആവശ്യമില്ലെന്നും ബി.ജെ.പി നേതാക്കള്‍ പ്രതികരിച്ചു.
മോഡിയെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങളാണ് വിസാ നിഷേധ ആവശ്യത്തിനും മറ്റും പിന്നിലുള്ളത്. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നു. അതില്‍ മോഡിക്ക് അനുകൂലമായ വിധിയെഴുത്തു നടത്തി ഗുജറാത്ത് ജനത അമേരിക്കയ്ക്ക് മറുപടി നല്‍കുമെന്ന് ബി.ജെ.പി വക്താവ് ഷാനവാസ് ഹുസൈന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: