തിരുവനന്തപുരം: ലാവ്ലിന് കേസില്‍ സി.ബി.ഐ കനേഡിയന്‍ കമ്പനിക്കയച്ച വാറണ്ട് മടങ്ങി. സാങ്കേതിക പിഴവുകളെ തുടര്‍ന്ന് കനേഡിയന്‍ സര്‍ക്കാരാണ് വാറണ്ട് മടക്കിയത്. പ്രതികളെ കൈമാറാനും രാജ്യാന്തര വ്യവസ്ഥകള്‍ പാലിച്ചിലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് വാറണ്ട് മടക്കിയത്.
വീണ്ടും വാറണ്ട് അയയ്ക്കേണ്ടി വരുമെന്ന് സി.ബി.ഐ ഇന്ന് കോടതിയില്‍ വിചാരണയ്ക്കിടെ അറിയിച്ചു. ഈ മാസം 11ന് സി.ബി.ഐ അഭിഭാഷകനോട് ഹാജരാകാനും കോടതി നിര്‍ദ്ദേശിച്ചു. കേസില്‍ വിചാരണ വേഗം പൂര്‍ത്തിയാക്കാണമെന്നും പിണറായി കോടതിയില്‍ ആവശ്യപ്പെട്ടു.
വിചാരണ വൈകുന്നത് തന്റെ പൊതു ജീവിതത്തെയും സ്വകാര്യ ജീവിതത്തെയും സാരമായി ബാധിക്കുന്നതായി പിണറായി ഹര്‍ജിയില്‍ പറഞ്ഞു. അതേസമയം ലാവ്ലിന് കേസിലെ കുറ്റപത്രം വിഭജിക്കണമെന്ന് ആവശ്യപ്പെട്ട് കേസിലെ പ്രതി സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് നല്കിയ ഹര്‍ജിയില്‍ ഈ മാസം 11ന് സി.ബി.ഐ കോടതി വിധി പറയും.
സി.ബി.ഐ പ്രോസിക്യൂട്ടറുടെ അഭിപ്രായം കൂടി പരിഗണിച്ചായിരിക്കും ഇത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: