കൊച്ചി: കൊച്ചി മെട്രോ ഡി.എം.ആര്.സി ഏറ്റെടുക്കുന്നതിന് തടസം നില്‍ക്കുന്നത് ഉദ്യോഗസ്ഥരാണെന്ന് ഇ.ശ്രീധരന് പറഞ്ഞു. കൊച്ചി മെട്രോയ്ക്ക് രാഷ്ട്രീയ തടസങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു. ഡി.എം.ആര്.സിയില്ലെങ്കില് താന്‍ കൊച്ചി മെട്രോയ്ക്കൊപ്പം ഉണ്ടാകില്ലെന്നും ശ്രീധരന് ആവര്‍ത്തിച്ചു.
കേന്ദ്ര നഗരവികസന മന്ത്രാലയവും കൊച്ചി മെട്രോ പദ്ധതിയെ എതിര്‍ക്കുന്നുണ്ട്. പദ്ധതിയുടെ നിര്‍മ്മാണ ചുമതല ഡി.എം.ആര്.സിക്ക് പൂര്‍ണമായി ലഭിക്കുമോയെന്ന ആശങ്കയുണ്ട്. നഗരവികസന സെക്രട്ടറിയും കേരള, ദല്‍ഹി സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരും അംഗങ്ങളായ സമിതിയാണ് ഇക്കര്യത്തില്‍ തീരുമാനമെടുക്കേണ്ടത്.
ഡി.എം.ആര്.സിക്ക് പദ്ധതി ലഭിച്ചില്ലെങ്കില്‍ വന്‍ സാമ്പത്തിക നഷ്ടമുണ്ടാകുമെന്നും ശ്രീധരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: