ശീനഗര്‍: സംഘര്‍ഷ സാധ്യതയെ തുടര്‍ന്ന് കഴിഞ്ഞ നാലു ദിവസങ്ങളായി ജമ്മു കാഷ്മീരിലെ സദിബാല്, നൗഹാട്ട, ഉര്‍ദുബസാര്‍ എന്നിവിടങ്ങളില്‍ പ്രഖ്യാപിച്ചിരുന്ന കര്‍ഫ്യൂ പിന്‍വലിച്ചു. കഴിഞ്ഞ ആഴ്ച ഉണ്ടായ സുന്നി-ഷിയ സംഘര്‍ത്തെ തുടര്‍ന്നായിരുന്നു കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരുന്നത്.
ശനിയാഴ്ച്ച ഭൂരിഭാഗം മേഖലകളിലും കര്‍ഫ്യൂ പിന്‍വലിച്ചിരുന്നു. എന്നാല്‍ വീണ്ടും സംഘര്‍ഷം ഉണ്ടായതിനെ തുടര്‍ന്ന് നഗര മേഖലകളില്‍ കര്‍ഫ്യൂ തുടരുകയായിരുന്നു. കര്‍ഫ്യൂ പൂര്‍ണമായി പിന്‍വലിച്ചതോടെ ശ്രീനഗറിലെ ജനജീവിതം സാധാരണ നിലയിലെത്തിയതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്തു. കടകളും ബിസനസ് സ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിച്ചുതുടങ്ങി.
സ്വകാര്യ-പൊതുവാഹനങ്ങള്‍ സാധാരണ പോലെ സര്‍വീസുകള്‍ നടത്തുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ബുധനാഴ്ച സംസ്ഥാനത്ത് പൊതുഅവധി ആയതിനാല്‍ സര്‍ക്കാര്‍ ഓഫീസുകള്‍, ബാങ്കുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പോസ്റ്റ് ഓഫീസ് തുടങ്ങിയവ അടഞ്ഞുകിടക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: