തിരുവനന്തപുരം: ഭൂമിദാനക്കേസില്‍ തന്നെയും മുഖ്യമന്ത്രിയെയും പഴിചാരി വി.എസിന് ഒഴിഞ്ഞുമാറാനാകില്ലെന്ന് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഉന്നതരായ ഐഎഎസ് ഉദ്യോഗസ്ഥര്‍ പോലും ഉള്‍പ്പെട്ട കേസാണിതെന്നും അദ്ദേഹം പറഞ്ഞു.
വി.എസിനെതിരേ രേഖകളും റിക്കാര്‍ഡുകളും ഉണ്ട്. ഉന്നത ഉദ്യോഗസ്ഥരുടെ വ്യക്തമായ സാക്ഷിമൊഴികളും വി.എസിനെതിരേയുണ്ടെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. അഴിമതിക്കെതിരേ ശക്തമായ നിലപാട് സ്വീകരിക്കുന്ന വി.എസ് സഹോദരിയുടെ മകന് ഭൂമി അനുവദിച്ചപ്പോള്‍ കുറച്ചൊക്കെ സുതാര്യത കാട്ടുകയായിരുന്നു വേണ്ടതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കുഞ്ഞാലിക്കുട്ടിക്കെതിരേ താന്‍ നടത്തുന്ന നിയമപോരാട്ടത്തിന്റെ പ്രതികാരമാണ് സര്‍ക്കാര്‍ ഭൂമിദാനക്കേസില്‍ കാട്ടുന്നതെന്ന് വി.എസ് പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: