കൊച്ചി: ഭൂമിദാനക്കേസില്‍ മൂന്ന് ഐഎഎസ് ഉദ്യോഗസ്ഥരെ ഒഴിവാക്കിയതില്‍ ഹൈക്കോടതി വിശദീകരണം തേടി. ഈ മാസം 12 ന് വിശദീകരണം നല്‍കണമെന്നാണ് കോടതിയുടെ നിര്‍ദേശം. ഇതിനെതിരേ സമര്‍പ്പിക്കപ്പെട്ട അപ്പീല്‍ പരിഗണിച്ചാണ് കോടതിയുടെ നടപടി.
ഒക്ടോബറില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഐഎഎസ് ഉദ്യോഗസ്ഥര്ക്കെതിരേ തെളിവുണ്ടെന്ന് വ്യക്തമാക്കിയിരുന്നതായും എന്നാല്‍ രണ്ടാഴ്ചയ്ക്ക് ശേഷം സര്‍ക്കാര്‍ ഇവരെ ഒഴിവാക്കുകയായിരുന്നുവെന്നും പരാതിക്കാരന് ചൂണ്ടിക്കാട്ടുന്നു. കേസിന്റെ അന്വേഷണവും വിചാരണയും അട്ടിമറിക്കാനുളള ശ്രമമാണിതെന്നും അപ്പീലില്‍ ആരോപിക്കുന്നു.
കേസ് സിബിഐ അന്വേഷണത്തിന് വിടണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ചിരുന്ന ഹര്‍ജി നേരത്തെ സിംഗിള്‍ ബെഞ്ച് തള്ളിയിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് ഡിവിഷന് ബെഞ്ചിന് മുന്നില്‍ അപ്പീല്‍ നല്‍കിയിരിക്കുന്നത്. കേസില്‍ അന്വേഷണം പൂര്‍ത്തിയായതായി സര്‍ക്കാരിന് വേണ്ടി അഡ്വക്കേറ്റ് ജനറല്‍ കോടതിയെ അറിയിച്ചു. അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കാനാകുമെന്നും അദ്ദേഹം കോടതിയില്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: