തിരുവനന്തപുരം: കൊച്ചി മെട്രൊ സംബന്ധിച്ചു ചില ആശയക്കുഴപ്പങ്ങള്‍ ഉണ്ടായതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അത്തരം ആശയക്കുഴപ്പങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നു. എന്നാല്‍ പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെടുമെന്നും പദ്ധതി നിര്‍മാണത്തെ ഈ ആശയകുഴപ്പങ്ങള്‍ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ആശയകുഴപ്പം സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. കൊച്ചി മെട്രൊ പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കും. അത് ഡിഎംആര്‍സിയുടെയും ഇ. ശ്രീധരന്റെയും മേല്‍നോട്ടത്തിലായിരിക്കും. ശ്രീധരനെതിരായ നഗരവികസന മന്ത്രാലയം സെക്രട്ടറി സുധീര്‍ കൃഷ്ണയുടെ ആരോപണങ്ങള്‍ക്കു മറുപടി പറയേണ്ടതു കേന്ദ്രമന്ത്രി കമല്‍നാഥാണ്.
തനിക്ക് ആരെക്കുറിച്ചും പരാതിയോ ആരോപണങ്ങളോ ഇല്ലെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. കൊച്ചി മെട്രൊ പദ്ധതിയുടെ ഉത്തരവാദിത്വം പൂര്‍ണമായി ശ്രീധരനെ ഏര്പ്പിച്ചിട്ടില്ലെന്ന സുധീര്‍കൃഷ്ണയുടെ പ്രസ്താവന വിവാദമായിരുന്നു. പദ്ധതിയില്‍ ഒട്ടേറെ മാറ്റങ്ങള്‍ വേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: