ന്യൂദല്‍ഹി: ഭൂമിദാനക്കേസില്‍ ഹൈക്കോടതിയുടെ ഇടപെടല്‍ സ്വാഗതാര്‍ഹമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഇക്കാര്യത്തില്‍ പുനരാലോചന നടത്തേണ്ടതാണെന്നും പിണറായി വിജയന് പറഞ്ഞു.
കേരളത്തില്‍ സിപിഎം നേതാക്കള്‍ക്കെതിരേ തുടര്‍ച്ചയായി കള്ളക്കേസ് എടുക്കുകയാണ്. ഇങ്ങനെ കള്ളക്കേസെടുത്തു നിരവധി നേതാക്കളെ ജയിലിടച്ചിട്ടുണ്ട്. സര്‍ക്കാരിനെ സഹായിക്കുന്ന നിലപാടാണു പലപ്പോഴും കോടതികളുടെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നത്. എന്നാല്‍ എല്ലാ കാര്യങ്ങള്‍ക്കും അതിരുണ്ട്.
രാഷ്ട്രീയ പകപോക്കല്‍ നടപടികള്‍ തുടരെത്തുടരെ യുഡിഎഫ് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായപ്പോള്‍ ഈ കേസില്‍ ഹൈക്കോടതി ശരിയായ നിലപാട് സ്വീകരിക്കുകയാണു ചെയ്തതെന്നും പിണറായി പറഞ്ഞു. കേസില്‍ പ്രതികൂല വിധിയുണ്ടായത് സര്‍ക്കാരിന്റെ പരാജയമല്ലെന്ന് മന്ത്രി കെ.ബാബു പറഞ്ഞു.
കേസിന്റെ നടത്തിപ്പില്‍ വീഴ്ച വന്നിട്ടുണ്ടോ എന്നുള്ളത് പരിശോധിക്കും. രാഷ്ട്രീയമായോ വൈരാഗ്യ ബുദ്ധിയോടെയോ കേസുകളെ സമീപിക്കുന്ന രീതി യുഡിഎഫ് സര്‍ക്കാരിനില്ലെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: