വൈക്കം: വൈക്കത്തപ്പന് ഇന്ന് മുക്കുടി നിവേദ്യം. ഉച്ചപ്പൂജയുടെ പ്രസന്നപൂജയ്ക്കാണ് വൈക്കത്തപ്പന് മുക്കുടി നിവേദ്യം നടക്കുക. അതീവരഹസ്യങ്ങളായ പച്ചമരുന്നുകള്‍ പ്രത്യേക അനുപാതത്തില്‍ ചേര്‍ത്ത് ചൂര്‍ണ്ണമാക്കി വെള്ളോടില്ലത്ത് മൂസ് നടയ്ക്ക് വയ്ക്കുന്ന വിശേഷപ്പെട്ട ഔഷധമാണിത്. ഒരിക്കല്‍ വൈക്കത്തപ്പന് ദിവ്യദര്‍ശനത്തിലൂടെ ചില മരുന്നുകള്‍ ചേര്‍ത്ത് ചൂര്‍ണ്ണമാക്കി നടയ്ക്കല്‍ വയ്ക്കണമെന്ന് വെള്ളോടില്ലത്ത് മൂസിന് നിര്‍ദ്ദേശം നല്‍കിയെന്നാണ് ഐതീഹ്യം. മറ്റൊരു ദര്‍ശനത്തിലൂടെ നടയ്ക്കല്‍ കൊണ്ടുവരുന്ന ചൂര്‍ണ്ണം തിടപ്പള്ളിയില്‍ പാകം ചെയ്ത് നിവേദിക്കാന്‍ ഏര്‍പ്പാടു ചെയ്യണമെന്ന് മഹാരാജാവിനോടും വൈക്കത്തപ്പന് ആവശ്യപ്പെട്ടുവെന്നും ഐതീഹ്യമുണ്ട്. ഉദരസംബന്ധമായ രോഗങ്ങള്‍ക്ക് ശമനം വരുത്തുമെന്ന വിശ്വാസമുള്ളതിനാല്‍ ഉച്ചപ്പൂജയ്ക്ക്ശേഷം പ്രസാദമായി കിട്ടുന്ന ഈ നിവേദ്യം വാങ്ങാന്‍ ധാരാളം ഭക്തര്‍ ക്ഷേത്രത്തിലെത്തിലെത്തും. വൈക്കത്തപ്പണ്റ്റെ ആറാട്ടും കൂടിപ്പൂജയും ഇന്നലെ നടന്നു. ആറാട്ടിനെഴുന്നെള്ളിയ വൈക്കത്തപ്പനെ നിറപറയും നിലവിളക്കും വച്ച് സ്വീകരിച്ചു. ഉദയനാപുരത്തുള്ള ഇരുമ്പൂഴിക്കര ആറാട്ടുകുളത്തില്‍ ആറാടിയശേഷം ഉദയനാപുരം ക്ഷേത്രത്തില്‍ കൂടിപ്പൂജ നടന്നു. താന്ത്രികവിധി പ്രകാരം ഒരേ പീഠത്തില്‍ ഇരുത്തി പിതാവായ വൈക്കത്തപ്പനും പുത്രനായ ഉദയനാപുരത്തപ്പനും പൂജ നല്കി. തുടര്‍ന്ന് കൂടിപ്പൂജവിളക്കും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: