കൊച്ചി: എറണാകുളത്ത് സ്വകാര്യബസ് തൊഴിലാളികള്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു. സേവന-വേതന വ്യവസ്ഥകള്‍ പരിഷ്കരിക്കണമെന്നാ വശ്യപ്പെട്ടാണ് പണിമുടക്ക്. ഇന്നു പുലര്‍ച്ചെ മുതല്‍ തന്നെ സ്വകാര്യ ബസുകളൊന്നും തന്നെ നിരത്തിലിറങ്ങിയില്ല. പ്രശ്ന പരിഹാരത്തിനായി കഴിഞ്ഞ ദിവസം കളക്ടറുമായി യൂണിയന് പ്രതിനിധികള്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. വേതനത്തില്‍ അമ്പത് ശതമാനം വര്‍ധന വേണമെന്നാണ് ജീവനക്കാരുടെ ആവശ്യം.
സ്വകാര്യബസ് സമരം മൂലം രാവിലെ മുതല്‍ തന്നെ കെഎസ്ആര്‍ടിസി ബസുകളില്‍ നല്ല തിരക്കായിരുന്നു. ബസ് സമരം മൂലം ഇരുചക്രവാഹനങ്ങളും മറ്റ് സ്വകാര്യ വാഹനങ്ങളും കൂടുതലായി നിരത്തിലിറങ്ങിയത് ചിലയിടങ്ങളില്‍ ഗതാഗതക്കുരുക്കിന് കാരണമായി.
അതേസമയം, പറവൂര്‍-വൈപ്പിന്‍ മേഖലയില്‍ ബസ് തൊഴിലാളി സംഘടനകള്‍ ആരംഭിക്കാനിരുന്ന സമരം പിന്‍വലിച്ചു. ബസുടമകളും തൊഴിലാളി സംഘടനകളും ജില്ലാ കളക്ടറുടെ മധ്യസ്ഥതയില്‍ നടത്തിയ ചര്‍ച്ചയിലാണ് ഒത്തുതീര്‍പ്പുണ്ടായത്. ബിഎംഎസ്, ഐഎന്‍ടിയുസി, സിഐടിയു, എഐടിയുസി തുടങ്ങിയ സംഘടനകളുടെ സംയുക്ത സമരസമിതി ചേര്‍ന്നാണ് സമരം. യൂണിയനുകളും ബസുടമാസംഘടനകളും അഞ്ചു പ്രാവശ്യം ചര്‍ച്ച നടത്തിയെങ്കിലും ഒത്തുതീര്‍പ്പുണ്ടായിരുന്നില്ല. ഇതേതുടര്‍ന്ന് കഴിഞ്ഞ ചൊവ്വാഴ്ച സൂചനാ പണിമുടക്ക് നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: