തിരുവനന്തപുരം: 13-ാം നിയമസഭയുടെ ആറാം സമ്മേളനത്തിന് തുടക്കമായി. കഴിഞ്ഞ ദിവസം അന്തരിച്ച മുന്‍ പ്രധാനമന്ത്രി ഐ.കെ. ഗുജ്റാളിന് ആദരാഞ്ജലി അര്‍പ്പിച്ച് ആദ്യ ദിവസത്തെ സഭ പിരിഞ്ഞു. രാവിലെ 8.30നു ദേശീയ ഗാനത്തോടെയാണു സഭാ നടപടികള്‍ തുടങ്ങിയത്. തുടര്‍ന്ന് സ്പീക്കര്‍ ജി.കാര്ത്തികേയന് ഗുജ്റാള്‍ അനുസ്മരണ പ്രഭാഷണം നടത്തി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്, വിവിധ കക്ഷി നേതാക്കള്‍ തുടങ്ങിയവരും മുന്‍ പ്രധാനമന്ത്രിയെ അനുസ്മരിച്ച് സംസാരിച്ചു. തുടര്‍ന്ന് ഒരു മിനിറ്റ് മൗനം ആചരിച്ച് സഭ ഇന്നത്തേക്ക് പിരിയുകയായിരുന്നു.
പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനെതിരേയുള്ള ഭൂമിദാനക്കേസ്, അവശ്യസാധനങ്ങളുടെ വിലക്കയറ്റം, ഗുണ്ടാ- മാഫിയ സംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ തിങ്കളാഴ്ച തുടങ്ങുന്ന നിയമസഭാ സമ്മേളനത്തെ ചൂടേറിയതാക്കും. കൊച്ചി മെട്രോ റെയില്‍ പദ്ധതി സംബന്ധിച്ച അനിശ്ചിതത്വവും സ്മാര്‍ട്ട് സിറ്റി, വിഴിഞ്ഞം, പദ്ധതികളിലെ മെല്ലെപ്പോക്കും പ്രതിപക്ഷം സര്‍ക്കാരിനെതിരേയുള്ള ആയുധമാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: