മരട്: അപകട സാധ്യതകള്‍ മുന്നില്‍കാണാതെ വളവുകളിലും തിരിവുകളിലും ഒളിച്ചുനിന്നുള്ള പോലീസിന്റെ വാഹന പരിശോധന വിമര്‍ശനം വിളിച്ചു വരുത്തുന്നു. ഇടപ്പള്ളി അരൂര്‍ ബൈപ്പാസിലെ കുണ്ടന്നൂര്‍ ജംഗ്ഷന്, മരട്, പൂണിത്തുറ, വളഞ്ഞമ്പലം തുടങ്ങി നിരവധി ഇടങ്ങളിലാണ് വാഹനങ്ങള്‍ തിരിഞ്ഞു വരുന്ന കൊടും വളവുകള്‍ പരിശോധനക്കായി ട്രാഫിക് പോലീസ് തെരഞ്ഞെടുത്തിരിക്കുന്നത്. മുന്നറിയിപ്പില്ലാതെ ചാടിവീണ് പോലീസ് കൈകാണിക്കുമ്പോള് വാഹനങ്ങള്‍ പെട്ടുന്നു നിര്‍ത്താന്‍ ഡ്രൈവര്‍മാര്‍ നിര്‍ബന്ധിതരാകുന്നു. ഇത് തൊട്ടുപിന്നില്‍ വരുന്ന വാഹനത്തെ അപകടത്തില്‍പ്പെടാന്‍ ഇടയാക്കുന്നത് പതിവായിരിക്കുകയാണെന്നാണ് പരാതി.
മണ്ണ്, മണല്‍ തുടങ്ങിയവ കയറ്റിവരുന്ന ലോറികളും മറ്റുമാണം പോലീസ് തടഞ്ഞിടുന്നവയില് ഭൂരിഭാഗവും. 100 രൂപ പെറ്റി അടിക്കുന്നതോടെപ്പം 500 രൂപവരെ പിടിയായി പിരിച്ചെടുക്കുന്നതും ഇത്തരം പരിശോധനക്കിടെയാണെന്ന് ഡ്രൈവര്‍മാര്‍ പറയുന്നു. ഒരിടത്ത് പെറ്റിനല്‍കി രശീത് വാങ്ങിയാല്‍ അതുകാണിച്ച് ആദിവസം മുഴുവന്‍ നിരത്തുകളില്‍ നിയമം ലംഘിക്കാതേയും, ലംഘിച്ചും ഓടാം. പെറ്റിയോടൊപ്പം പടി നിര്‍ബന്ധമായതിനാല്‍ രശീത് കൈവശമുണ്ടെന്ന് അറിയിക്കുന്ന ഡ്രൈവര്‍മാരെ രണ്ടാമതും പിടികൂടി പിഴ അടപ്പിക്കാറില്ല. എന്നാല്‍ ഒരേകുറ്റം തന്നെ വീണ്ടും ആവര്‍ത്തിച്ചാല്‍ ശിക്ഷ വര്‍ധിപ്പിക്കുകയാണ് യഥാര്‍ത്ഥത്തില്‍ ചെയ്യണ്ടതെന്ന പൊതുതത്വം പോലീസ് അവഗണിക്കുകയല്ലേ എന്നാണ് പൊതുജനം ചോദിക്കുന്നത്. മാത്രവുമല്ല നിയമലംഘനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനു തുല്യമാണ് പരിശോധനയുടെ പേരിലുള്ള ഈ പ്രഹസനമെന്നും ആക്ഷേപം ഉയരുന്നുണ്ട്.
പകല്‍ സമയങ്ങളില്‍ വളവുകളിലും മറ്റും നിന്ന് വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി പടി പിരിക്കുന്നതില്‍ ട്രാഫിക് പോലീസും ഹൈവേ പട്രോള്‍ വാഹനങ്ങളുമാണ് മുന്‍ പന്തിയില്‍. എന്നാല്‍ രാത്രികാലങ്ങളില്‍ കണ്ട്രോള് റൂമുകാരും, ചിലേടങ്ങളില്‍ ലോക്കല്‍ പോലീസുമാണ് ഈ ദൗത്യവുമായി രംഗത്തിറങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: