തലശ്ശേരി: ജയകൃഷ്ണന് മാസ്റ്റര്‍ വധക്കേസ് പുനരന്വേഷിക്കാന്‍ കോടതിയുടെ പ്രത്യേക ഉത്തരവ് ആവശ്യമില്ലെന്ന് തലശ്ശേരി സിജെഎം കോടതി ഉത്തരവിട്ടു. കേസ് പുനരന്വേഷിക്കാന്‍ നിയോഗിച്ച ക്രൈംബ്രാഞ്ച് സംഘം കോടതിയില്‍ പുനരന്വേഷണത്തിന് അനുമതി തേടി ഹര്‍ജി നല്‍കിയിരുന്നു. തലശ്ശേരി എസിജെഎം കോടതിയിലാണ് അന്വേഷണ സംഘം തലവന്‍ കോഴിക്കോട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എ.പി.ഷൗക്കത്തലി അപേക്ഷ സമര്‍പ്പിച്ചിരുന്നത്. 2000ല്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി രാമരാജന്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വിചാരണ പൂര്‍ത്തിയാക്കി പ്രതികളെ ശിക്ഷിച്ച കേസിലാണ് പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ പുനരന്വേഷണത്തിന് കഴിഞ്ഞ നാലാം തീയതി സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നത്.
വിചാരണ കേസായതിനാല്‍ കോടതിയുടെ അനുമതി ആവശ്യമാണ് എന്നതിനാലാണ് കോടതിയില്‍ ഇത് സംബന്ധിച്ച് ഹര്‍ജി നല്‍കിയിരുന്നത്. ടി.പി.വധത്തില്‍ നാലാം പ്രതിയായ ടി.കെ.രജീഷിന്റെ മൊഴി പ്രകാരമാണ് കെ.ടി.ജയകൃഷ്ണന് മാസ്റ്റര്‍ വധക്കേസ് പുനരന്വേഷണത്തിന് സാധ്യത തെളിഞ്ഞത്. എന്നാല്‍ തന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസ് പുനരന്വേഷിക്കരുതെന്നും പോലീസിന്റെ ക്രൂരമായ മര്‍ദ്ദനം മൂലമാണ് താനടക്കമുള്ളവരാണ് കൊല നടത്തിയതെന്ന് മൊഴി നല്‍കിയതെന്നും ചൂണ്ടിക്കാട്ടി ടി.കെ.രജീഷ് കോടതിയില്‍ ഹരജി നല്‍കിയിരുന്നു. ഈ ഹരജി തള്ളിക്കൊണ്ടാണ് പുനരന്വേഷണം നടത്താന്‍ കോടതിയുടെ അനുമതി ആവശ്യമില്ലെന്ന് എസിജെഎം കോടതി വിധി പ്രസ്താവിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: