ന്യൂദല്‍ഹി: അവശ്യ മരുന്നുകളുടെ വില നിയന്ത്രിച്ചുകൊണ്ടുള്ള മരുന്ന് നയം സംബന്ധിച്ച വിജ്ഞാപനം കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി. സുപ്രീംകോടതിയുടെ നിര്‍ദ്ദേശപ്രകാരമാണിത്. ഇതോടെ അവശ്യ മരുന്നുകളുടെ വില 30 ശതമാനത്തോളം കുറയുമെന്ന് കേന്ദ്രം വ്യക്തമാക്കി.
സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരമാണ് കേന്ദ്രം വിജ്ഞാപനം ഇറക്കിയത്. 348 മരുന്നുകളാണ് അവശ്യമരുന്നുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. വിപണിവില അടിസ്ഥാനമാക്കിയായിരിക്കും ഇനി അവശ്യമരുന്നുകളുടെ വില നിര്‍ണ്ണയിക്കുക.
വില നിയന്ത്രിക്കാന്‍ തീരുമാനിക്കുന്ന മരുന്നുകളില്‍ മാര്‍ക്കറ്റില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന മൂന്നു മരുന്നുകളുടെ വില ഏറ്റവും ഉയര്‍ന്ന വിലയായി നിശ്ചയിച്ച് ആ വിലയ്ക്കോ അതില്‍ താഴ്ന്ന വിലയ്ക്കോ മരുന്നുകള്‍ക്ക് വില ഈടാക്കാന്‍ മറ്റു കമ്പനികളെ അനുവദിക്കാനാണ് പുതിയ നിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടുള്ളത്.
രണ്ടുവര്‍ഷം കൂടുമ്പോള്‍ സീലിങ് വില പുതുക്കുമെന്നും നിമയത്തില്‍ ശുപാര്‍ശയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: