വിശാലമായ മൈതാനങ്ങളും വയലുകളും പാടങ്ങളും മലകളും നദികളും നിറഞ്ഞ ഒരു ഭൗതികവസ്തുവായിട്ടാണ് മറ്റുള്ളവര്‍ ഈ രാജ്യത്തെ കരുതുന്നത്. ഞാന്‍ ഭാരതത്തെ എന്റെ അമ്മയായിക്കാണുന്നു. ആരാധിക്കുന്നു; പൂജിക്കുന്നു. അസുരന് സ്വന്തം മാതാവിന്റെ മാറത്ത് കയറിയിരുന്ന് രക്തം വലിച്ചുകുടിക്കുമ്പോള്‍ മകനെന്തുചെയ്യും? അവന് സ്വൈരമായിരുന്ന് ഭക്ഷണം കഴിക്കുകയും ഭാര്യയുടെയും മക്കളുടെയും കൂടെ സുഖമായി ജീവിക്കുകയും ചെയ്യുമോ? അതോ, അമ്മയുടെ രക്ഷയ്ക്ക് പാഞ്ഞെത്തുമോ? ഈ പതിത ജനസമൂഹത്തെ ഉദ്ധരിക്കാനുള്ള കഴിവെനിക്കുണ്ടെന്ന് എനിക്ക് വിശ്വാസമുണ്ട്. ദേഹശേഷിയെക്കുറിച്ചല്ല പറയുന്നത്. വാളും തോക്കുമെടുത്തല്ല ഞാനീ യുദ്ധം ചെയ്യാന്‍ പോകുന്നത്. ഈ ലോകത്തില്‍ ക്ഷാത്രതേജസ്സുമാത്രമല്ല, ജ്ഞാനത്തിലധിഷ്ഠിതമായ ബ്രഹ്മതേജസുമുണ്ട്. ഇതൊരു പുതിയ ആശയമല്ല. ഞാനതോടൊപ്പം ജനിച്ചവനാണ്. എന്റെ ഓരോ സിരയിലും അത് പ്രവഹിക്കുന്നു. ഈ മഹത്തായ ലക്ഷ്യം പൂര്‍ത്തിയാക്കുന്നതിനുവേണ്ടി ഭഗവാന് എന്നെ അയച്ചിരിക്കുകയാണ്. കഷ്ടിച്ച് പതിനാലുവയസ്സുള്ളപ്പോള്‍ തന്നെ ഈ ആശയം എന്നില്‍ മുളച്ചതാണ്. പതിനെട്ടുവയസ്സായപ്പോഴേക്ക് അത് വേരെടുക്കുകയും ഭദ്രമായി ഉറയ്ക്കുകയും ചെയ്തു.
മഹര്‍ഷി അരവിന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: