കാസര്‍കോട് : കാസര്‍കോടും, പരിസരങ്ങളിലും ഭീതിയുളവാക്കി ഡെങ്കിപ്പനി പടരുകയാണ്. കാസര്‍കോട് അഞ്ചു നഴ്സിംഗ് വിദ്യാര്‍ത്ഥിനികള്‍ക്ക് ഡെങ്കിപ്പനിയാണെന്ന് സ്ഥിരീകരിച്ചു. ജനറല്‍ ആശുപത്രിയിലെ ജൂനിയര്‍ ്രെപെമറി ഹെല്‍ത്ത് നഴ്സിംഗ് ട്രെയിനിംഗ് സ്കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഒരു വിദ്യാര്‍ത്ഥിനി ആശുപത്രിയില്‍ ചികിത്സയിലാണ്. മറ്റുള്ളവര്‍ ഹോസ്റ്റലില്‍ കഴിയുകയാണ്. കഴിഞ്ഞ ദിവസം പനി ബാധിച്ച് ചികിത്സയ്ക്കെത്തിയ ബദിരടുക്ക രാജീവ്ഗാന്ധി കോളനിയിലെ സുന്ദരന്‍ (76), അടുക്കത്ത് ബയലിലെ ശ്രീദേവി (12) എന്നിവര്‍ക്ക് പരിശോധനയില്‍ മലേറിയ ആണെന്നും കണ്ടെത്തിയിട്ടുണ്ട്. കാസര്‍കോട് നഗരസഭയിലെ അണങ്കൂറ്‍, കൊല്ലമ്പാടി, തളങ്കര എന്നീ ഭാഗങ്ങളില്‍ മഞ്ഞപിത്തവും പടര്‍ന്നുപിടിച്ചിട്ടുണ്ട്. ജില്ലയില്‍ ൮൧ പേര്‍ക്ക് ഡെങ്കിപ്പനിയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. പുതിയകോട്ട വര്‍ക് ഷോപ്പ് ജീവനക്കാരന് ഇരിക്കൂറിലെ അഖീഷ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചിരുന്നു. കാഞ്ഞങ്ങാട്, പുതിയകോട്ട, ദേവന് റോഡ്, ടി വി റോഡ്, കുശാല്‍ ജംഗ്ഷന് എന്നിവിടങ്ങളിലും തീരദേശ മലയോര പ്രദേശങ്ങളിലും ഡെങ്കിപ്പനിയും, പകര്‍ച്ചപനിയും പടരുകയാണെന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കാഞ്ഞങ്ങാട് മത്സ്യമാര്‍ക്കറ്റില്‍ തളം കെട്ടിനില്‍ക്കുന്ന മലിന ജലത്തില്‍ ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകളെ ആരോഗ്യവകുപ്പ് അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്. കാസര്‍കോട് മത്സ്യമാര്‍ക്കറ്റിലും മലിന ജലം കെട്ടിക്കിടക്കുകയാണ്. കാസര്‍കോട്, കാഞ്ഞങ്ങാട് തീരപ്രദേശങ്ങളിലും ഡെങ്കിപ്പനി പടരുമെന്ന ഭീതിയിലാണ് ജനങ്ങള്യുദ്ധകാലാടിസ്ഥാനത്തില് ആരോഗ്യപ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ഡെങ്കിപ്പനി, മലേറിയ, മഞ്ഞപിത്തം എന്നിവ പടര്‍ന്നുപിടിച്ചിട്ടുണ്ടെങ്കിലും ആരോഗ്യവകുപ്പ് ഉണര്‍ന്നു പ്രവര്‍ത്തിക്കാത്തത് വ്യാപകമായ പരാതിക്കിടയാക്കിയിട്ടുണ്ട്. ഡെങ്കിപ്പനി പടരുന്ന സാഹചര്യത്തില്‍ ജില്ലാ കളക്ടര്‍ പി എസ് മുഹമ്മദ്സഗീര്‍ ആരോഗ്യ വകുപ്പ് അധികൃതരുമായി ചര്‍ച്ച ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: