ന്യൂദല്‍ഹി: കടലില്‍ വച്ച് രണ്ട് മത്സ്യത്തൊഴിലാളികളെ വെടിവെച്ച് കൊന്ന കേസില്‍ അറസ്റ്റിലായ നാവികരെ വിട്ടയയ്ക്കുന്ന കാര്യത്തില്‍ ക്രിസ്മസിന് മുമ്പ് തീരുമാനമെടുക്കണമെന്ന് ഇന്ത്യയ്ക്ക് ഇറ്റലിയുടെ മുന്നറിയിപ്പ്. വാദം പൂര്‍ത്തിയായി മൂന്ന് മാസം കഴിഞ്ഞിട്ടും സുപ്രീംകോടതി വിധി പറഞ്ഞിട്ടില്ലെന്നും ഇറ്റലി ആരോപിച്ചു.
റോമിലെ ഇന്ത്യന്‍ സ്ഥാനപതി ദേവവ്രത സാഹയെ വിളിച്ചുവരുത്തിയാണ് ഇറ്റലി ഇക്കാര്യം അറിയിച്ചത്. അനാവശ്യമായാണ് നാവികരെ തടവില്‍ പാര്‍പ്പിച്ചിരിക്കുന്നത്. വെടിവയ്പ് നടന്നത് അന്താരാഷ്ട്ര കപ്പല്‍ ചാലിലാണ്. അതിനാല്‍ അന്താരാഷ്ട്ര ചട്ട പ്രകാരം ഇന്ത്യയിലല്ല ഇറ്റലിയിലാണ് നാവികരുടെ വിചാരണ നടക്കേണ്ടതെന്നും ഇറ്റാലിയന്‍ വിദേശകാര്യമന്ത്രാലയം ഇന്ത്യയെ അറിയിച്ചു.
മേയിലാണ് ലൊത്തേറെ മാസിമിലാനോ, സാല്‍വത്തോറ ജിറോണ്‍ എന്നീ നാവികര്‍ അറസ്റ്റിലായത്. പിന്നീട് ഇരുവര്‍ക്കും ജാമ്യം ലഭിച്ചെങ്കിലും ഇന്ത്യ വിടാന്‍ അനുമതി ലഭിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: