കൊച്ചി: ഷീല വധക്കേസിലെ പ്രതി സമ്പത്തിന്റെ കസ്റ്റഡി മരണം അന്വേഷിച്ച ഡി.വൈ.എസ്.പി പി.ജി ഹരിദത്ത് (50) ആത്മഹത്യ ചെയ്ത കേസില്‍ സിബിഐ ഉദ്യോഗസ്ഥര്‍ക്കെതിരായ കേസ് റദ്ദാക്കി. ഹൈക്കോടതിയാണ് കേസ് റദ്ദാക്കിയത്.
സിബിഐ ഉദ്യോഗസ്ഥരായ കെ കെ രാജനും ഉണ്ണികൃഷ്ണനും എതിരെയുള്ള കേസാണ് കോടതി റദ്ദാക്കിയത്.ഹരിദത്തിന്റെ ആത്മഹത്യാക്കുറിപ്പില്‍ ഈ രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ പരാമര്‍ശമുണ്ടായിരുന്നു. അതേത്തുടര്‍ന്ന് ഇവരെ കൊല്‍ക്കത്തയിലേക്കും ഗുവാഹത്തിയിലേക്കും സ്ഥലംമാറ്റിയിരുന്നു. ഉണ്ണികൃഷ്ണനും കെ കെ രാജനും കേസ് അന്വേഷണത്തിനിടെ നിയമവിരുദ്ധ നടപടികള്‍ സ്വീകരിച്ചതായിക്രൈം ബ്രാഞ്ച് നേരത്തെ കോടതിയെ അറിയിച്ചിരുന്നു.
ഇവര്‍ സാക്ഷികളെ ഭീഷണിപ്പെടുത്തി മൊഴി നല്കാന് പ്രേരിപ്പിച്ചതായും ക്രൈംബ്രാഞ്ച് വ്യക്തമാക്കി. തങ്ങള്‍ക്കെതിരെയുള്ള കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ക്രൈംബ്രാഞ്ച് നിലപാട് അറിയിച്ചത്. എന്നാല്‍ ഹരിദത്തിന്റെ സഹപ്രവര്ത്തകരായതിനാല് അന്വേഷണത്തില്‍ ഉണ്ണികൃഷ്ണനും രാജനും ഇടപെട്ടതില്‍ അപാകതയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
സിബിഐ അഡീഷണല്‍ എസ്.പിയായിരുന്ന ഹരിദത്ത് മാര്‍ച്ച് 15നാണ് നായരമ്പലത്തുള്ള വീട്ടില്‍ വച്ചാണ് ആത്മഹത്യ ചെയ്തത്. ആത്മഹത്യാക്കുറിപ്പില്‍ ഉണ്ണികൃഷ്ണനും രാജനുമെതിരെ പ്രതികൂല പരാമര്‍ശങ്ങളുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: