കൊച്ചി: എണ്‍പത്തിയഞ്ചാമത് ഓസ്കാര്‍ പുരസ്കാരത്തിനുള്ള നോമിനേഷനുകളുടെ ചുരുക്കപ്പട്ടികയില്‍ മലയാളചിത്രം ആകാശത്തിന്റെ നിറം ഇടം പിടിച്ചു. മികച്ച ചിത്രത്തിനുള്ള അക്കാദമി നോമിനേഷന് ചുരുക്കപ്പട്ടികയിലെത്തുന്ന ആദ്യ മലയാള സിനിമ കൂടിയാണ് ഡോ.ബിജു സംവിധാനം ചെയ്ത ആകാശത്തിന്റെ നിറം.
282 ചിത്രങ്ങളാണ് ചുരുക്കപ്പട്ടികയിലുള്ളത്. ഏകാന്ത ദ്വീപില്‍ ജീവിക്കുന്ന ഒരു വൃദ്ധന്റെയും മോഷ്ടാവിന്റെയും കഥ പറയുന്ന ചിത്രത്തില്‍ നെടുമുടി വേണുവും ഇന്ദ്രജിത്തും പൃഥ്വിരാജും അമല പോളുമാണ് മുഖ്യവേഷങ്ങള്‍ അഭിനയിച്ചത്. ഷാങ്ന്‍ഘായ് അന്താരാഷ്ട്ര മേളയില്‍ സുവര്ചഷകത്തിനുള്ള മത്സരവിഭാഗത്തിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഗോവയിലും കേരളത്തിലും ചലച്ചിത്രമേളകളിലും ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു.
ആകാശത്തിന്റെ നിറത്തിന് 2011 -ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളില്‍ സംവിധാനത്തിനുള്ള സ്പെഷല്‍ ജൂറി പുരസ്കാരം അടക്കം മൂന്നെണ്ണം ലഭിച്ചിരുന്നു. മികച്ച ഛായാഗ്രാഹകനുള്ള അവാര്‍ഡ് (എം.ജെ. രാധാകൃഷ്ണന്), മികച്ച പ്രോസസിംഗ് ലാബിനുള്ള അവാര്‍ഡ് (ജമിനി കളര്‍ ലാബ്) എന്നവയാണ് ചിത്രം കരസ്ഥമാക്കിയ മറ്റ് സംസ്ഥാന പുരസ്കാരങ്ങള്‍.
ആങ്ലീയുടെ ലൈഫ് ഓഫ് പൈ, മൈക്കല്‍ ഹനാക്കേയുടെ അമോര്‍, റസ്റ്റ് ആന്റ് ബോണ്‍, സ്കൈഫാള്‍, ക്വന്റിന്‍ ടൊരാന്റീനയുടെ ജാംഗോ അണ്‍ചെയിന്‍ഡ് എന്നിവയാണ് ഓസ്കാറിലെ മികച്ച ചിത്രത്തിനുള്ള പട്ടികയിലേക്ക് പരിഗണിക്കപ്പെടുന്ന മറ്റ് ചിത്രങ്ങള്‍. പോയവര്‍ഷം മലയാളിയായ സോഹന്‍ റോയ് നിര്‍മ്മാണവും സംവിധാനവും നിര്‍വഹിച്ച ഇംഗ്ളീഷ് ചിത്രം ഡാം മികച്ച ചിത്രത്തിനുള്ള പരിഗണനാ പട്ടികയില്‍ എത്തിയിരുന്നു
എന്നാല്‍ മികച്ച ചിത്രത്തിനായുള്ള നോമിനേഷന് പരിഗണനാപട്ടികയില്‍ ഇടം കണ്ടെത്തുന്ന ഇന്ത്യയില്‍ ചിത്രീകരണവും നിര്‍മ്മാണവും പൂര്‍ത്തിയായ ആദ്യ ചിത്രമാണ് ആകാശത്തിന്റെ നിറം. ചുരുക്കപ്പട്ടികയില്‍ നിന്ന് നോമിനേഷനുകളില്‍ ഇടംപിടിച്ചാല്‍ ലോകസിനിമകള്‍ക്ക് മലയാളത്തിന്റെ അഭിമാനമുയര്‍ത്തി ഓസ്കാര്‍ യാത്രയില്‍ ആകാശത്തിന്റെ നിറമുണ്ടാകും.
ഹിന്ദി ചിത്രം ബര്ഫിയാണ് ഓസ്കാറില്‍ ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: