തിരുവനന്തപുരം: മാധവ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെതിരേ സിപിഎം രംഗത്ത്. റിപ്പോര്‍ട്ട് അതേപടി നടപ്പാക്കുന്നതു ഗുരുതര പ്രത്യാഘാതം ഉണ്ടാക്കുമെന്ന് സി.പി.എം മുന്നറിയിപ്പ് നല്കി. കേരളത്തപ്പോലെ ജനസാന്ദ്രതയുള്ള സംസ്ഥാനത്ത് റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കിയാല്‍ ജനജീവിതം ദുസ്സഹമാകുമെന്നും സി.പി.എം സെക്രട്ടേറിയറ്റ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
പശ്ചിമഘട്ടത്തിന്റെ നിലനില്‍പ്പ് അത്യാവശ്യമാണ്. കേരള സമൂഹത്തില്‍ റിപ്പോര്‍ട്ട് വിശദമായി ചര്‍ച്ച ചെയ്യണം. റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പിലാക്കിയാല്‍ ഇടുക്കി, വയനാട് ജില്ലകളില്‍ ജനജീവിതത്തെ ഇതു സാരമായി ബാധിക്കും. സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി രൂക്ഷമാക്കാനും ഇത് ഇടയാക്കും.
അമ്പതു വര്‍ഷം പഴക്കമുള്ള ഡാമുകള്‍ ഡീകമ്മിഷന്‍ ചെയ്യണമെന്നാണു കമ്മിറ്റി പറയുന്നത്. ഇതോടെ സംസ്ഥാനത്തെ എല്ലാ അണക്കെട്ടുകളും ഇല്ലാതാകും. ഇതോടെ സംസ്ഥാനം ഇരുട്ടിലേക്കു നീങ്ങും. മലയോര മേഖലയിലെ കാര്‍ഷികവൃത്തി ഇല്ലാതാകും. ജന പങ്കാളിത്തം ഉറപ്പാക്കി ശാസ്ത്രീയമായ പദ്ധതികളാണു പശ്ചിമഘട്ടത്തില്‍ നടപ്പാക്കേണ്ടത്. ഇതുവഴി മാത്രമെ പശ്ചിമഘട്ടത്തെ സംരക്ഷിക്കാന്‍ കഴിയൂ.
ശാസ്ത്രീയ പഠനം അടിസ്ഥാനമാക്കിയല്ല റിപ്പോര്‍ട്ട് തയാറാക്കിയതെന്നും സെക്രട്ടേറിയറ്റ് വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാരിനെതിരെ മാധവ് ഗാഡ്ഗില്‍ രംഗത്തെത്തിയിരുന്നു. കേന്ദ്രസര്‍ക്കാര്‍ താന്‍ അധ്യക്ഷനായ സമിതിയുടെ റിപ്പോര്‍ട്ട് പൂഴ്ത്തിവെച്ചതാണ് വിവാദങ്ങള്‍ക്ക് കാരണമെന്നും ഗാഡ്ഗില്‍ ആരോപിച്ചു.
പരിസ്ഥിതി സംബന്ധമായ റിപ്പോര്‍ട്ടുകള്‍ നടപ്പാക്കുംമുമ്പ് ഗ്രാമസഭകള്‍ ചര്‍ച്ച ചെയ്യണമെന്ന് സുപ്രീംകോടതി ജഡ്ജി എ കെ പട്നായികും വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: