കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ പത്തുപേരെ പ്രതിചേര്‍ത്ത് പറവൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. പെണ്‍കുട്ടിയുടെ അച്ഛന് മരട് തെരുവിപ്പറമ്പ് ബാലസുബ്രഹ്മണ്യം (45), അമ്മ ദീപ (40), തിരുവനന്തപുരം വഴുതക്കാട് പുത്തന്‍വീട്ടില്‍ ആന്റണി അലക്സ് (30), മരട് തട്ടാപുരക്കല് രാജേഷ് (29), മരട് അറക്കല്‍ ഷിബു (31), പത്തനംതിട്ട റാന്നി മല്ലപ്പള്ളി സ്വദേശി മാത്താനത്ത് ബൈജു (31), പറവൂര്‍ കോട്ടുവള്ളി തത്തപ്പള്ളില്‍ മുട്ടുമ്മേല് രഞ്ജിത്ത് (22), പറവൂര്‍ മാക്കനായി തോട്ടില്‍ പറമ്പില്‍ സുധീഷ് (22) എന്നിവരെ പ്രതിചേര്‍ത്താണ് പോലീസ് പീഡനക്കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇവരെ കൂടാതെ മരട് സ്വദേശികളും സിനിമാ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളുമായ രണ്ടുപേരും പ്രതിപ്പട്ടികയിലുണ്ട്.മരട് തൈക്കൂടം ശില്പശാലാ റോഡിലെ ടിപിആര്എ 19-ാം നമ്പര്‍ വീട്ടിലാണ് പെണ്‍കുട്ടി മാതാപിതാക്കള്‍ക്കൊപ്പം വാടകക്ക് താമസിച്ചുവന്നിരുന്നത്. സ്കുള് വിദ്യാര്‍ത്ഥിനിയായിരുന്ന പെണ്‍കുട്ടി പീഡനത്തെത്തുടര്‍ന്ന് മാനസികമായി തകര്‍ന്ന നിലയിലായിരുന്നു.
ഇതിനിടെ കുറച്ചുകാലം തൃപ്പൂണിത്തുറയിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലിനോക്കി. 2010 മുതല്‍ അച്ഛന്റെയും അമ്മയുടെയും നിര്‍ബന്ധത്തിന് വഴങ്ങി നിരന്തരം പീഡനത്തിന് വിധേയയായി വരികയായിരുന്നു എന്ന് പോലീസിന് നല്കിയ മൊഴിയില്‍ പറയുന്നു. രണ്ടാനച്ഛനും അമ്മയുടെ കാമുകനും പീഡിപ്പിച്ചവരുടെ കൂട്ടത്തിലുണ്ടെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം.
പീഡനശ്രമത്തില്‍നിന്നും രക്ഷപ്പെടാന്‍ രണ്ടുതവണ വീടുവിട്ടിറങ്ങിയ പെണ്‍കുട്ടി ഒരു പ്രാവശ്യം കായലില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഇതിനിടെയാണ് ചമ്പക്കരയില്വെച്ച് പരിചയപ്പെട്ട യുവാവുമൊത്ത് ഒളിച്ചോടാനായി ആലുവയിലെ അമ്പാട്ടുകാവിലെത്തിയത്. അവിടെവെച്ച് ഓട്ടോറിക്ഷക്കാര്‍ വിവരം നല്‍കിയതിനെത്തുടര്‍ന്ന് പോലീസ് എത്തി ചോദ്യംചെയ്തപ്പോഴാണ് പീഡനകഥകള്‍ പുറത്തുവന്നത്. പെണ്‍കുട്ടിയെ പീഡനത്തിന് വിധേയയാക്കിയ പറവൂര്‍ സ്വദേശികളെ ഉള്‍പ്പെടെ പോലീസ് വിശദമായി ചോദ്യംചെയ്തു. കേസില്‍ കൂടുതല്‍പേര്‍ ഉള്പ്പെട്ടിട്ടുള്ളതിന്റെ സൂചനയും ലഭിച്ചിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. എന്നാല്‍ പെണ്‍കുട്ടിയുടെ മൊഴിയിലെ ചില വൈരുധ്യങ്ങളും പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.
കേസില്‍ ഉള്‍പ്പെട്ട എട്ടുപേരെ അറസ്റ്റ് രേഖപ്പെടുത്തി ഇന്ന് കോടതിയില്‍ ഹാജരാക്കിയേക്കും. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മരട് സ്വദേശികളായ രണ്ടുപേര്‍ക്ക് വേണ്ടിയുള്ള അന്വേഷണം നടക്കുകയാണ്. ഇവര്‍ പോലീസിന്റെ നിരീക്ഷണത്തിലാണെന്നും ഉടന്‍ പിടിയിലാകുമെന്നും സൂചനയുണ്ട്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുള്ളതായാണ് വിവരം. ഇതില്‍ പലര്‍ക്കും ഉന്നത ബന്ധമുള്ളതായും സൂചനയുണ്ട്. കേസിലുള്പ്പെട്ടിട്ടുള്ളവരെ പുറത്തുകൊണ്ടുവരാനുള്ള ശ്രമം പോലീസ് നടത്തുമ്പോള്‍ അന്വേഷണത്തെ പ്രതികൂലമായി ബാധിക്കാവുന്ന ഘടകങ്ങളും ഏറെയാണ്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: