തിരുവനന്തപുരം: ഏഴ് മാസത്തിനുള്ളില്‍ സംസ്ഥാനത്ത് വിറ്റഴിച്ചത് 13,001.09 കോടി രൂപയുടെ മദ്യം. 2011 മെയ് മുതല്‍ 2012 നവംബര്‍ വരെയുള്ള കണക്കാണിത്. നിയമസഭയില്‍ എക്സൈസ് മന്ത്രി കെ. ബാബുവാണ് ഇക്കാര്യം അറിയിച്ചത്.
10,000 കോടി രൂപയിലധികമാണ് ഇതിലൂടെ സര്‍ക്കാരിന് നികുതിയിനത്തില്‍ ലഭിച്ചതെന്നും മന്ത്രി പറഞ്ഞു. നിയമസഭയില്‍ ഇ.പി ജയരാജന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. മദ്യം പൂര്‍ണമായി നിരോധിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നില്ലെന്ന് മന്ത്രി പറഞ്ഞു. എന്നാല്‍ മദ്യഉപഭോഗം കുറയ്ക്കുകയെന്നതാണ് സര്‍ക്കാരിന്റെ നയം.
സംസ്ഥാനത്തെ കള്ള് ചെത്തു വ്യവസായം പ്രതിസന്ധിയിലാണ്. അതുകൊണ്ടാണ് ബാര്‍ ലൈസന്‍സുകള്‍ക്ക് സര്‍ക്കാര്‍ നിയന്ത്രണമേര്‍പ്പെടുത്തിയതെന്നും മന്ത്രി പറഞ്ഞു. ബീവറേജസ് കോര്‍പ്പറേഷനുകള്‍ വഴി അടുത്ത വര്‍ഷം മുതല്‍ വീര്യം കുറഞ്ഞ മദ്യം വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: