തിരുവനന്തപുരം: ലാവലിന്‍ കേസില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ ഹര്‍ജിയില്‍ വിധി പറയുന്നത് ഈ മാസം 24ലേയ്ക്ക് മാറ്റി. വിചാരണ നടപടികള്‍ വേഗത്തില്‍ ആരംഭിക്കണമെന്നാവശ്യപ്പെട്ടാണ് പിണറായി സമര്‍പ്പിച്ച ഹര്‍ജിയി സമര്‍പ്പിച്ചത്.
തിരുവനന്തപുരത്തെ പ്രത്യേക സിബിഐ കോടതിയാണ് തീയതി മാറ്റിയത്. കേസിന്റെ വിചാരണ നടപടികള്‍ വൈകുന്നത് തന്റെ വ്യക്തിജീവിതത്തേയും പൊതുജീവിതത്തേയും ബാധിക്കുമെന്നാണ് പിണറായി വിജയന് ഹര്‍ജിയില്‍ ചൂണ്ടികാണിച്ചിരുന്നത്. എന്നാല്‍ പിണറായിയുടെ ആവശ്യത്തെ എതിര്‍ക്കുന്ന കൂടുതല്‍ വാദങ്ങളുമായി സിബിഐ മുന്നോട്ടുവന്നതോടെയാണ് ഹര്‍ജിയില്‍ വിധി പറയുന്നത് മാറ്റിയത്.
പ്രതികള്‍ക്ക് ഈ ആവശ്യം ഉന്നയിക്കാന്‍ അവകാശമില്ലെന്നും പ്രതികള്‍ ഉന്നതരാണെങ്കിലും നിയമത്തിന്റെ മുന്നില്‍ എല്ലാവരും ഒരുപോലെയാണന്ന് സിബിഐ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കമ്പനിയുടെ വൈസ് പ്രസിഡന്റായിരുന്ന ക്ലോസ് ട്രെന്‍ഡലിനെ പിടികൂടാനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണെന്ന് അറിയിച്ച് സിബിഐ ഇതുമായി ബന്ധപ്പെട്ട വിശദമായ റിപ്പോര്‍ട്ടും കോടതിയില്‍ നല്കി.
അതിനിടെ കേസില്‍ ചില മാധ്യമങ്ങള്‍ വസ്തുതാവിരുദ്ധമായ റിപ്പോര്‍ട്ടുകളാണ് പുറത്തുവിടുന്നതെന്ന് കാട്ടി മാധ്യമങ്ങള്ക്കെതിരേ കോടതി വിമര്‍ശനവും നടത്തി. സിബിഐ അഭിഭാഷകര്‍ കോടതിയില്‍ ഉന്നയിച്ച കാര്യങ്ങള്‍ കോടതിയുടെ നിലപാടായി ചില മാധ്യമങ്ങള്‍ വ്യാഖ്യാനിച്ചതായി ചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍ശനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: