അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്രമോഡിയുടെ നേതൃത്വത്തില്‍ ബിജെപി ഹാട്രിക് വിജയം നേടുമെന്ന് അഭിപ്രായ സര്‍വെ ഫലങ്ങള്‍. ഇന്നലെ ഗുജറാത്തില്‍ രണ്ടാം ഘട്ട പോളിംഗ് പൂര്‍ത്തിയായ ഉടനെയാണ് വിവിധ സര്‍വെ ഫലങ്ങള്‍ പുറത്തുവന്നത്.
ഹെഡ്ലൈന്‍സ് ടുഡെ-ഒ ആര് ജി നടത്തിയ സര്‍വെയില്‍ ബിജെപി ഒരിക്കല്‍ കൂടി ഗുജറാത്ത് തൂത്തുവാരുമെന്നും 182അംഗ നിയമസഭയില്‍ പാര്‍ട്ടിക്ക് 118നും 128നും ഇടയ്ക്ക് സീറ്റുകള്‍ ലഭിക്കുമെന്നും തെളിഞ്ഞു. മറ്റൊരു സര്‍വെയില്‍ ബിജെപിക്ക് 120സീറ്റുകള്‍ ലഭിക്കുമെന്നും വോട്ടിംഗ് ശതമാനം 45 ആയിരിക്കുമെന്നും പറയുന്നു. പ്രധാന എതിരാളിയായ കോണ്‍ഗ്രസിനാകട്ടെ കഴിഞ്ഞ തവണത്തെ 59 സീറ്റെന്ന സംഖ്യ ഇക്കുറി കുറഞ്ഞ് 50നും 56നും ഇടയ്ക്ക് എന്ന നിലവരുമെന്നും സര്‍വെ വെളിപ്പെടുത്തുന്നു. മാത്രമല്ല കോണ്‍ഗ്രസിന് ഒരു ശതമാനം വോട്ട് കുറയുമെന്നും സൂചനയുണ്ട്. കേശുഭായ് പട്ടേല്‍ നേതൃത്വം നല്കുന്ന ഗുജറാത്ത് പരിവര്‍ത്തന്‍ പാര്‍ട്ടി ആറുശതമാനം വോട്ട് നേടുമെന്നും സൗരാഷ്ട്രയിലെ ചില സീറ്റുകളില്‍ വിജയിക്കുമെന്നുമാണ് സര്‍വെ ഫലം.
ബിജെപിയുടെ അഞ്ചുവര്‍ഷത്തെ ഭരണത്തിനു ശേഷവും 2007ലേതിനു സമാനമായ ഫലം തന്നെയായിരിക്കുമെന്നാണ് വിവിധ സര്‍വെകള്‍ സൂചിപ്പിക്കുന്നത്. തെരഞ്ഞെടുപ്പിന്റെ രണ്ടുഘട്ടങ്ങളും കഴിഞ്ഞയുടന്‍ ഹെഡ്ലൈന്‍സ് ടുഡെയും ഒ ആര് ജിയും വീടുവീടാന്തരം നടത്തിയ സര്‍വെ ഫലം പുറത്തുവിടുകയായിരുന്നു. ഇന്നലെ വൈകിട്ട് 3ന് രണ്ടാംഘട്ട വോട്ടെടുപ്പില്‍ 55 ശതമാനം വോട്ടുകള്‍ രേഖപ്പെടുത്തി കഴിഞ്ഞിരുന്നു. ഏകദേശം 1.98 കോടി വോട്ടര്‍മാര്‍ 820 സ്ഥാനാര്‍ഥികളുടെ ഭാവി നിര്‍ണയിച്ച് വോട്ടു ചെയ്തു. പഞ്ച്മാല് ജില്ലയിലെ സഹേറ മണ്ഡലത്തിലെ സിറ്റിംഗ് എംഎല്‍എയും ബിജെപി സ്ഥാനാര്‍ഥിയുമായ ജേത ബാര്വാഡിന്റെ അനുയായി താര്സംഗ് ഗ്രാമത്തിലെ ചിലര്‍ തന്റെ നേതാവിനു നേരെ കല്ലെറിഞ്ഞതിനെത്തുടര്‍ന്ന് വെടിവച്ചു. സംഭവത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവിടെ വീണ്ടും തെരഞ്ഞെടുപ്പു നടത്താന്‍ നിശ്ചയിച്ചതായി ഡിജിപി ചിത്തരഞ്ജന് സിംഗ് പറഞ്ഞു.
ബാര്‍വാഡ് താര്സംഗില് എത്തിയയുടന്‍ അദ്ദേഹത്തിനു നേര്‍ക്ക് കല്ലേറ് ആരംഭിച്ചു. അദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന കമാന്റോ 8-10 റൗണ്ട് വെടിവച്ചു. ഇതില്‍ നാലുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെങ്കിലും ആരുടെയും നില ഗുരുതരമല്ലെന്ന് പഞ്ച്മാല് എസ് പി സച്ചിന് ബാദ്ഷാ പറഞ്ഞു. കല്ലേറില്‍ തലയ്ക്ക് പരിക്കേറ്റ് ബാര്‍വാഡ് പഞ്ച്മാലിലെ ഗോധ്ര നഗരത്തിലെ സ്വകാര്യആശുപത്രിയില്‍ ചികിത്സ തേടി. പോലീസ് അദ്ദേഹത്തിന്റെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ബാര്വാഡാണോ അദ്ദേഹത്തിന്റെ കമാന്റോയാണോ വെടിവച്ചതെന്ന് വ്യക്തമായിട്ടില്ല. കൂടുതല്‍ ചോദ്യം ചെയ്താല്‍ മാത്രമേ ഇക്കാര്യത്തില്‍ വ്യക്തതയുണ്ടാകു, സിംഗ് പറഞ്ഞു. മുതര്‍ന്ന ബിജെപി നേതാവ് എല്‍.കെ.അദ്വാനി ഷാഹ്പൂരിലെ പോളിംഗ് ബൂത്തില്‍ അദ്ദേഹത്തിന്റെ വോട്ടു രേഖപ്പെടുത്തി. രാജ്യസഭാ പ്രതിപക്ഷ നേതാവ് അരുണ്‍ ജെറ്റ്ലിയും മുഖ്യമന്ത്രി നരേന്ദ്രമോഡിയും വോട്ട് രേഖപ്പെടുത്തിയ പ്രമുഖരില്‍പ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: