കൊച്ചി: എറണാകുളം മരട് പെണ്‍വാണിഭ കേസിലെ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പറവൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് എട്ട് പ്രതികളെ റിമാന്‍ഡ് ചെയ്തത്. പെണ്‍കുട്ടിയുടെ അച്ഛന് ബാലസുബ്രഹ്മണ്യം, അമ്മ ദീപ, രണ്ടാനച്ഛന് അലക്സ് കാമുകന് രഞ്ജിത്ത് എന്നിവര്‍ ഉള്‍പ്പടെ 10 പ്രതികളാണ് കേസില്‍ ഉള്ളത്.
പ്രതികള്‍ക്കെതിരെ ഏഴ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പനങ്ങാട് മൂന്നും നോര്‍ത്ത്, സൗത്ത്, തൃപ്പൂണിത്തുറ, പറവൂര്‍ എന്നിവിടങ്ങളില്‍ ഒന്നു വീതവുമാണു കേസുകള്‍. സംഭവം നടന്ന സ്ഥലങ്ങളിലെ പൊലീസ് സ്റ്റേഷനിലേക്കു കേസുകള്‍ കൈമാറും. പെണ്‍കുട്ടിയെ സ്റ്റേഷനിലെത്തിച്ചു പ്രതികളുടെ തിരിച്ചറിയല്‍ പരേഡ് നടത്തിയേക്കും.
കഴിഞ്ഞ ദിവസമാണ് എട്ട് പ്രതികളുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയത്. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. പ്രതികളെന്ന് സംശയിക്കുന്ന രണ്ട് പേര് ഇപ്പോള്‍ ഒളിവിലാണ്. ഇവര്‍ക്കായുള്ള തെരച്ചില്‍ പോലീസ് ഊര്‍ജിതമാക്കി. ഇവര്‍ സിനിമാ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരാണ്.
2010 മുതല്‍ മരട്, തൃപ്പൂണിത്തുറ, പറവൂര്‍, ആലുവ എന്നിവിടങ്ങളിലാണ് പ്രതികള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: