കോഴിക്കോട്: ടി പി ചന്ദ്രശേഖരന് വധക്കേസില്‍ പ്രതിസ്ഥാനത്തുനിന്ന് നീക്കണമെന്ന സി.പി.എം സംസ്ഥാന സമിതി അംഗം കെ കെ രാഗേഷിന്റെ ഹര്‍ജി തള്ളി. രണ്ട് പേരെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. മുഖ്യ പ്രതികളെ ഒളിവില്‍ കഴിയാന്‍ സഹായിച്ചുവെന്നായിരുന്നു ഇവര്‍ക്കെതിരായ കേസ്.
54-ാം പ്രതി കാര്യാത്ത് വത്സന്, 61-ാം പ്രതി മദനന് എന്നിവരെയാണ് പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയത്. ഇവര്‍ക്കെതിരേ വിചാരണ നടത്തത്തക്ക തെളിവുകള്‍ ഇല്ലെന്ന പ്രതിഭാഗത്തിന്റെ വാദം അംഗീകരിച്ചുകൊണ്ടാണ് കോടതിയുടെ നടപടി. കേസില്‍ പ്രതികളായ 18 പേരാണ് പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി നല്‍കിയിരുന്നത്. ഇവരില്‍ രാഗേഷിന്റേതടക്കം 16 പേരുടെ ഹര്‍ജികളാണ് തള്ളിയത്.
രാഗേഷ് ഉള്‍പ്പെടെ 16 പേര്‍ക്കെതിരേ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് വിലയിരുത്തിയ കോടതി ഇവരെ ഒഴിവാക്കാന്‍ വിസമ്മതിച്ചു. ഇവര്‍ക്കായി ഹൈക്കോടതിയെ സമീപിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പിന്നീട് തീരുമാനിക്കുമെന്ന് പ്രതിഭാഗം അഭിഭാഷകര്‍ വ്യക്തമാക്കി.
പ്രതികളെ ഒളിവില്‍ കഴിയാന്‍ സഹായിച്ചുവെന്ന ഒറ്റവരി മാത്രമാണ് അന്വേഷണ സംഘം ഇവര്‍ക്കെതിരേ കുറ്റപത്രത്തില്‍ ആരോപിച്ചിരുന്ന കുറ്റമെന്നും ഇതിനെ സാധൂകരിക്കുന്ന സാക്ഷിമൊഴികളോ മറ്റ് തെളിവുകളോ ഉണ്ടായിരുന്നില്ലെന്നും അഭിഭാഷകര്‍ വ്യക്തമാക്കി. മൊത്തം 74 പേരെ പ്രതിയാക്കിയാണ് ടി.പി വധക്കേസില്‍ അന്വേഷണ സംഘം കുറ്റപത്രം നല്‍കിയത്. രണ്ടു പേരെ ഒഴിവാക്കിയതോടെ പ്രതിപ്പട്ടികയില്‍ 72 പേരായി ചുരുങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: