തിരുവനന്തപുരം: സംസ്ഥാനത്ത് വര്‍ഗീയ സ്വഭാവമുള്ള കേസുകള്‍ വര്‍ധിച്ചുവരികയാണെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് അറിയിച്ചു. നിയമസഭയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഇത്തരത്തിലുളള 363 കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുളളതെന്നും കൂടുതലും കാസര്‍കോട് ജില്ലയിലാണെന്നും മന്ത്രി പറഞ്ഞു.
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം സംസ്ഥാനത്താകെ 77 കള്ളനോട്ട് കേസുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.. ഇവര്‍ക്ക് പ്രാഥമിക അന്വേഷണത്തില്‍ തീവ്രവാദ സംഘടനകളുമായി ബന്ധമുള്ളതായി അറിയില്ലെന്നും കെ. ദാസനെ മന്ത്രി അറിയിച്ചു. സംസ്ഥാനത്ത് വിജിലന്‍സ് അന്വേഷണം നേരിടുന്ന പത്ത് പോലീസ് ഉദ്യോഗസ്ഥരുണ്ടെന്ന് മുല്ലക്കര രത്നാകരനെ മന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് വിവിധ കേസുകളിലായി 3776 പ്രതികളെ പിടികൂടാനുണ്ടെന്ന് ബാബു എം. പാലിശേരിയെ മന്ത്രി അറിയിച്ചു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം സംസ്ഥാനത്ത് 1145 പിടിച്ചുപറിക്കേസുകളും 6906 മോഷണക്കേസുകളും 1234 കവര്‍ച്ചാ കേസുകളും 4581 ഭവനഭേദനം കേസുകളും 2427 വീടുകളില്‍ മോഷണവും 188 വീടുകളില്‍ കവര്‍ച്ചകളും നടന്നിട്ടുണ്ട്.
വീടുകളിലെ കവര്‍ച്ചാ ശ്രമത്തിനിടെ 17 പേര് കൊല്ലപ്പെട്ടു. കെ. രാധാകൃഷ്ണന്റെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: