ന്യൂദല്‍ഹി: ബസില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി ക്രൂരമായി പീഡിപ്പിക്കപ്പെട്ട കേസില്‍ ഒരാള്‍ ഒഴികെ അഞ്ചു പേരും പോലീസ് പിടിയിലായി. സംഭവത്തിനു ശേഷം ഒളിവിലായിരുന്ന രണ്ടു പ്രതികളില്‍ ഒരാളെ ബീഹാറില്‍ വച്ച് പോലീസ് അറസ്റ്റ് ചെയ്തു. ബീഹാര്‍ സ്വദേശി അക്ഷയ് താക്കൂറാണ് അറസ്റ്റിലായത്.
നേരത്തെ അറസ്റ്റിലായ നാലു പ്രതികളെ ഇന്നലെ കോടതിയില്‍ ഹാജരാക്കി. മുകേഷ് സിംഗ്, പവന് ഗുപ്ത, വിനയ് ശര്‍മ്മ എന്നിവര്‍ കുറ്റം സമ്മതിച്ചു. താന്‍ ചെയ്തത് ഏറ്റവും ഹീനമായ പ്രവൃത്തിയാണെന്നും തന്നെ തൂക്കിലേറ്റണമെന്നും വിനയ് ശര്‍മ്മ കോടതിയോട് അപേക്ഷിച്ചു. മാപ്പര്‍ഹിക്കാത്ത തെറ്റാണ് ചെയ്തത്. എന്നെ തൂക്കിലേറ്റണം, വിനയ് ശര്‍മ്മ ആവശ്യപ്പെട്ടു. പവനെയും വിനയിനേയും നാലു ദിവസത്തേക്കു പൊലീസ് കസ്റ്റഡിയിലും മുകേഷിനെ ജുഡീഷ്യല്‍ കസ്റ്റഡിയിലും വിട്ടു. കേസിലെ മറ്റൊരു പ്രതി ബസ് ്രെഡെവറും മുകേഷിന്റെ സഹോദരനുമായ രാം സിംഗിനെ നേരത്തെ അഞ്ചു ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു.
അതേസമയം പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുന്നു. ഇന്നലെ വീണ്ടും ശസ്ത്രക്രിയക്ക് വിധേയയാക്കിയ യുവതിയുടെ കുടലില്‍ അണുബാധയുണ്ടായതിനാല്‍ ചെറിയ ഭാഗം നീക്കം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു. അമ്മയും കുടുംബാംഗങ്ങളും ആശുപത്രിയിലെത്തിയിട്ടുണ്ട്.
ദല്‍ഹിയില്‍ ഇന്നലേയും പ്രതിഷേധം വ്യാപകമായിരുന്നു. മുഖ്യമന്ത്രി ഷീല ദീക്ഷിത്തിന്റെ വസതിക്കുമുന്നില്‍ പ്രതിഷേധിച്ചവര്‍ക്കു നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. സംഭവത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാനും സംസ്ഥാനത്ത് സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി ഷീലാ ദീക്ഷിത്ത് ഇന്ന് അടിയന്തര മന്ത്രിസഭായോഗം വിളിച്ചിട്ടുണ്ട്.
ബസുകളിലെ കര്‍ട്ടനുകളും ടിന്റഡ് ചില്ലുകളും അടിയന്തരമായി മാറ്റുമെന്ന് ആഭ്യന്തര മന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ അറിയിച്ചു. സംഭവുമായി ബന്ധപ്പെട്ട് രാജ്യസഭയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഡ്രൈവര്‍മാരുടെ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡും ഹെല്‍പ്പ് ലൈന്‍ നമ്പറും ബസുകളില്‍ പ്രദര്‍ശിപ്പിക്കും. ബസുകള്‍ ഓട്ടം കഴിഞ്ഞ് പാര്‍ക്കു ചെയ്യുന്നത് ഉടമസ്ഥരുടെ ഉത്തരവാദിത്വത്തിലായിരിക്കണം. ജീവനക്കാരുടെ പൂര്‍ണ്ണ വിവരങ്ങള്‍ അധികൃതരെ അറിയിക്കണം. രാത്രി പട്രോളിങ്ങിനായി കൂടുതല്‍ പോലീസുകാരേയും വാഹനങ്ങളേയും നിയോഗിക്കുമെന്നും മന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: