തിരുവനന്തപുരം: ടൈറ്റാനിയം അഴിമതി കേസില്‍ ഫെബ്രുവരി അഞ്ചിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് വിജിലന്‍സിന് കോടതിയുടെ അന്ത്യശാസനം. കേസില്‍ ഇതുവരെ 55 സാക്ഷികളെ ചോദ്യം ചെയ്തതായും 106 രേഖകള്‍ കണ്ടെടുത്തതായും തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ടില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയേയും രമേശ് ചെന്നിത്തലയേയും ചോദ്യം ചെയ്യാന്‍ കഴിഞ്ഞില്ലെന്ന് വിജിലന്‍സ് കോടതിയെ അറിയിച്ചു. ഈ സാഹചര്യത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മൂന്ന് മാസത്തെ സാവകാശം കൂടി വിജിലന്‍സ് കോടതിയില്‍ ആവശ്യപ്പെട്ടെങ്കിലും കോടതി ഇത് നിഷേധിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: