കാസര്‍കോട്: പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ മദ്രസ അധ്യാപകന് 22 വര്‍ഷം തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു. മലപ്പുറം സ്വദേശി അയൂബ് (28) ആണു പ്രതി. പിഴ അടച്ചില്ലെങ്കില്‍ ആറു മാസം കൂടി ശിക്ഷ അനുഭവിക്കേണ്ടി വരും.
കാസര്‍കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി കെ. ഭാസ്കരന് ആണു വിധി പ്രഖ്യാപിച്ചത്. മാനഭംഗക്കേസിലും പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിലും പത്തു വര്‍ഷം വീതവും ഭീഷണിപ്പെടുത്തിയ കേസില്‍ രണ്ടു വര്‍ഷവുമാണു ശിക്ഷ. മൂന്നു ശിക്ഷയും ഒരുമിച്ച് അനുഭവിച്ചാല്‍ മതിയാകും.
2008 ഓഗസ്റ്റ് പത്തിനാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: