തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്കരണം പത്ത് വര്‍ഷത്തിലൊരിക്കല്‍ മാത്രം മതിയെന്ന് മതിയെന്ന് ശുപാര്‍ശ. എക്സ്പെന്‍ഡിച്ചര്‍ റിവ്യൂ കമ്മിറ്റിയുടേതാണ് ശുപാര്‍ശ. പുതിയ എയ്ഡഡ് സ്ഥാപനങ്ങളും കോഴ്സുകളും അനുവദിക്കരുതെന്നും ശുപാര്‍ശയുണ്ട്.
ശുപാര്‍ശ നിയമസഭയില്‍ സമര്‍പ്പിച്ചു. ശുപാര്‍ശ അനുസരിച്ച് താഴെത്തട്ടിലുളള നിയമനങ്ങള്‍ നടക്കുക പുറംകരാര്‍ അടിസ്ഥാനത്തിലാകും. പുതിയ കോഴ്സുകള്‍ അണ് എയ്ഡഡ് മേഖലയില്‍ മാത്രമാകും അനുവദിക്കുക എന്നും കമ്മിറ്റി ശിപാര്‍ശ ചെയ്യുന്നു.
സംസ്ഥാനം അതീവ സാമ്പത്തിക പ്രതിസന്ധിയിലാണ്. നിലവില്‍ അഞ്ചു വര്‍ഷത്തിലൊരിക്കലാണ് ശമ്പള പരിഷ്കരണം. വിദ്യാഭ്യാസ മേഖലയിലാണ് സര്‍ക്കാര്‍ ഏറ്റവും കൂടുതല്‍ പണം ചെലവാക്കുന്നത്. അത് ചുരുക്കണം. പങ്കാളിത്ത പെന്ഷന് ശക്തമാക്കണമെന്നും റിപ്പോര്‍ട്ട് പറയുന്നു.
അതേസമയം, വിവിധ എന്‍.ജി.ഒ യൂണിയനുകള്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: